Wednesday, December 28, 2011

വെനീസിലെ വ്യാപാരി (Veneesile Vyaapaari)



രചന: ജെയിംസ്‌ ആല്‍ബര്‍ട്ട്‌
സംവിധാനം: ഷാഫി

1980 കളില്‍ നടക്കുന്ന കഥയും പശ്ചാത്തലവുമാണ്‌ ഈ സിനിമയ്ക്ക്‌ ആധാരം. ഒരു പോലീസ്‌ കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന പവിത്രന്‍ (മമ്മൂട്ടി), ഒരു കേസന്വേഷണത്തിന്‌ എന്ന പേരില്‍ മറ്റൊരിടത്തേയ്ക്ക്‌ പോകേണ്ടിവരികയും അവിടെ ഒരു വ്യാപാരി എന്ന ലേബലില്‍ അല്ലറ ചില്ലറ ബിസിനസ്‌ തന്ത്രങ്ങളുമായി ജീവിക്കുകയും ചെയ്യുന്നു. ഒരു തൊഴിലാളി നേതാവിണ്റ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‌ തുമ്പുണ്ടാക്കുക എന്ന ദൌത്യവും കൂട്ടത്തിലുണ്ട്‌. രണ്ട്‌ കരകളിലായി പ്രബലരായ രണ്ട്‌ വ്യാപാരികളുള്ള അവിടെ പവിത്രന്‍ ബിസിനസ്‌ ഹരം കയറി വളര്‍ച്ചപ്രാപിക്കുകയും ശത്രുത സമ്പാദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചതിവിലകപ്പെട്ട്‌ എല്ലാം നഷ്ടപ്പെട്ട്‌ ജയിലില്‍ പോകുകയും പിന്നീട്‌ തിരിച്ചുവന്ന് ഗൂഢാലോചനകളും പഴയകേസിണ്റ്റെ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന കളികളാണ്‌ അരങ്ങേറുന്നത്‌. ഒടുവില്‍ പതിവുപോലെ ഒരു ലോഡ്‌ ഗുണ്ടകളെ (ഗുണ്ടകളെന്നുപറഞ്ഞാല്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടുള്ള എല്ലാ പ്രധാനികളായ ഗുണ്ടകളേയും ഒരുമിച്ച്‌ ഉപയോഗിച്ചിരിക്കുന്നു) ഇടിച്ച്‌ നിരപ്പാക്കി, സസ്പെന്‍സുകളും കൂറുമാറ്റവും വെടി മാറിക്കൊള്ളലുമൊക്കെയായി കാര്യങ്ങള്‍ പര്യവസാനിപ്പിച്ചു.

ആദ്യമൊക്കെ കുറച്ച്‌ രസകരമായ കച്ചവടതന്ത്രങ്ങളുടെ മേന്‍മയില്‍ കുറച്ചൊക്കെ ആസ്വാദ്യകരമായി തോന്നിയ സിനിമ, രണ്ടാം പകുതി ആയപ്പോഴേയ്ക്കും പണ്ട്‌ കാലത്തെ സിനിമയുടെ പതിവ്‌ സമ്പ്രദായത്തിലേയ്ക്ക്‌ കൂപ്പുകുത്തുകയും പ്രേക്ഷകരെ ബോറടിപ്പിക്കുകയും ചെയ്തു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ കള്ളനായും പിന്നീട്‌ മറ്റൊരിടത്ത്‌ പൌരപ്രമുഖനായും ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

സലിം കുമാറിണ്റ്റെ ഗള്‍ഫ്‌ കാരന്‍ പതിവ്‌ രീതികളിലൊക്കെയാണെങ്കിലും കുറച്ച്‌ രസകരമായി.

അഭിനയരംഗത്ത്‌ ആരെങ്കിലും മികവുകാട്ടിയതായൊന്നും പറയാനില്ല. എല്ലാവരും ഒരു ബോറന്‍ കഥയില്‍ അവരവരുടെ ഭാഗം അങ്ങ്‌ അഭിനയിച്ച്‌ തീര്‍ത്തു എന്നേ പറയാനുള്ളൂ.

'കണ്ണും കണ്ണും...' എന്ന ഗാനം പഴയ ജയനെ അനുസ്മരിപ്പിക്കും വിധം മനോഹരമായി അവതരിപ്പിക്കപ്പെട്ടു.

രചനയിലെ മികവില്ലായ്മയെ ഭേദപ്പെടുത്താന്‍ ഷാഫിയുടെ ഡയറക്‌ ഷനും സാധിച്ചില്ല എന്നതാണ്‌ സത്യം.

പൂട്ട്‌ പൊളിക്കാതെ മോഷണം നടത്തുന്ന കള്ളണ്റ്റെ ട്രേഡ്‌ സീക്രട്ട്‌ ഒരു കുള്ളണ്റ്റെ സഹായമാണെന്ന് പിന്നീട്‌ പ്രേക്ഷകര്‍ അറിയുമ്പോള്‍ പണ്ട്‌ നടത്തിയ മോഷണങ്ങള്‍ക്ക്‌ ഏത്‌ കുള്ളനെ കിട്ടി എന്ന് പ്രേക്ഷകര്‍ ചിന്തിക്കുമെങ്കിലും രചയിതാവോ സംവിധായകനോ ചിന്തിച്ചിട്ടുപോലുമില്ല എന്ന് തോന്നുന്നു.

ഇത്രയും ബോറായ ഒരു കഥയെ വലിയ ബാനറില്‍ ഒരു വലിയ ടീം സിനിമയാക്കി പ്രേക്ഷകര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നത്‌ എന്ത്‌ ധൈര്യത്തിലാണെന്ന് ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. പഴയ മികവുകളുടെ ബലത്തില്‍ പ്രേക്ഷകര്‍ അന്ധമായി വിശ്വസിച്ച്‌ തീയ്യറ്ററില്‍ കയറി ഈ പഴഞ്ചരക്ക്‌ കച്ചവടം കൊഴുപ്പിച്ചുകൊള്ളും എന്ന അമിതപ്രതീക്ഷ തന്നെയാവണം ഈ സിനികയുടെ ജനനത്തിന്‌ കാരണം. പക്ഷേ, ഈ പഴക്കം ചെന്ന് നശിച്ച ചരക്ക്‌ കച്ചവടം നടത്താന്‍ ഇടപാടുകാരെ കിട്ടാതെ വല്ല കായലിലോ കടലിലോ കൊണ്ട്‌ തള്ളേണ്ടിവരുമെന്ന് പ്രേക്ഷകപ്രതികരണം സൂചിപ്പിക്കുന്നു.

Rating : 3 / 10

Sunday, December 18, 2011

ഒരു മരുഭൂമിക്കഥ



കഥ, തിരക്കഥ: അഭിലാഷ്‌ നായര്‍
സംവിധാനം: പ്രിയദര്‍ശന്
‍നിര്‍മ്മാണം: നവീന്‍ ശശീധരന്‍, വി. അശോക്‌ കുമാര്‍

'അറബിയും ഒട്ടകോം പി മാധവന്‍ നായരും' എന്നതാണോ 'ഒരു മരുഭൂമിക്കഥ' എന്നതാണോ ഇനി ഇത്‌ രണ്ടും ചേര്‍ന്നതാണോ ശരിക്കും ഈ സിനിമയുടെ ടൈറ്റില്‍ എന്ന് ഉറപ്പില്ലാത്തതിനാല്‍ സൌകര്യത്തിനുവേണ്ടി 'ഒരു മരുഭൂമിക്കഥ' എന്ന് തീരുമാനത്തിലെത്തുന്നു.

വീട്ടിലെ പ്രാരാബ്ദങ്ങളുമായി (പതിവ്‌ പരിപാടികളായ പുരനിറഞ്ഞ്‌ നില്‍ക്കുന്ന ഒരു ലോഡ്‌ പെങ്ങന്‍മാര്‍, വയസ്സായ അച്ഛന്‍ , അമ്മ) ഗള്‍ഫില്‍ ജോലി ചെയ്ത്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന മാധവന്‍ നായര്‍. പക്ഷേ, പതിവ്‌ പോലെ വെറും തേരാ പാരാ നടക്കുന്ന മോശം സെറ്റപ്പല്ല ഈ സിനിമയില്‍ എന്ന് മാത്രം. പുള്ളിക്കാരന്‍ അക്കൌണ്ടണ്റ്റ്‌ ആണത്രേ.. സ്വന്തമായി വലിയ ഒരു കാബിനും വിളിപ്പുറത്ത്‌ അസിസ്റ്റണ്റ്റ്സും ഒക്കെ ഉള്ള സെറ്റപ്പാണെങ്കിലും ദാരിദ്ര്യമാണെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഇനി ഈ നായകന്‌ ഒരു നായിക ഉണ്ടാക്കിയെടുക്കാന്‍ ഭാഗ്യപരീക്ഷനങ്ങളുടെ ഒരു കളിയാണ്‌. നായിക പണക്കാരിയാകണം എന്നത്‌ നമുക്ക്‌ നിര്‍ബധമാണല്ലോ...
അവിചാരിതമായി ഒരേ മോതിരത്തില്‍ രണ്ടുപേരും പിടിക്കുക, ഒരേ ടാക്സ്നിയില്‍ കയറുക, ഒരേ സ്ഥലത്തേയ്ക്ക്‌ പോകുക, അവിടെ വച്ച്‌ കൂട്ടിയിടിച്ച്‌ കാപ്പി ഷര്‍ട്ടില്‍ വീഴുക...ഹോ... അങ്ങനെ പോകുന്നു കാര്യങ്ങള്‍. 'തീര്‍ന്നു' എന്ന് വിചാരിക്കരുത്‌.. ഈ കറക്കിക്കുത്ത്‌ കളി കൂടുതല്‍ റൌണ്ട്സിലേയ്ക്ക്‌ കടക്കുന്നു എന്നേ ഉള്ളൂ..
അടുത്ത ഘട്ടത്തില്‍ രണ്ട്‌ ലിഫ്റ്റില്‍ കയറി ഒരേ ഫ്ലോര്‍ സെലെക്റ്റ്‌ ചെയ്യല്‍, ഒരു കറന്‍സിയില്‍ ഫോണ്‍ നമ്പര്‍ എഴുതി അത്‌ തിരികെ എപ്പോള്‍ കിട്ടുന്നോ അപ്പോള്‍ വീണ്ടും വിളീക്കാം എന്ന എഗ്രിമണ്റ്റ്‌..... ഒരു വിധം മതിയായില്ലേ... അത്‌ ആ വഴിയ്ക്ക്‌ നടക്കും...

ഇനി വേണ്ടത്‌ കുറേ അനുബന്ധ കഥാപാത്രങ്ങള്‍. നായകനെ ഒരു ശല്ല്യക്കാരനായ പഴയകാല സുഹൃത്ത്‌ തേടി വരണമല്ലോ.. വരും... അതാണ്‌ മുകേഷ്‌ അവതരിപ്പിക്കുന്ന കഥാപാത്രം.

ഇനി ഈ സംവിധായകണ്റ്റെ തന്നെ മറ്റ്‌ സിനിമകളിലെ കഥാപാത്രങ്ങളും അഭിനേതാക്കളും (മരിച്ചുപോയ കൊച്ചിന്‍ ഹനീഫയ്ക്ക്‌ പകരം സുരാജ്‌ വെഞ്ഞാര്‍മൂട്‌) പല വേഷത്തിലും രൂപത്തിലും ഈ സിനിമയിലും വരും.
പതിവ്‌ പോലെ ആള്‍ മറാട്ടം, പ്രശ്നങ്ങള്‍, നെട്ടോട്ടം, പാട്ട്‌, ഓട്ടം, ചാട്ടം, ഉന്നം തെറ്റല്‍, തല്ല്‌ കൊള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.

ക്വൊട്ടേഷന്‍ സംഘം, പോലീസ്‌, കിഡ്നാപ്പ്‌ തുടങ്ങിയ പ്രത്യേകപരിപാടികളും ഈ പരിപാടികള്‍ക്ക്‌ മാറ്റ്‌ കൂട്ടും.

ഒടുവില്‍ എല്ലാം കലങ്ങിത്തിരിഞ്ഞ്‌ എല്ലാം പറഞ്ഞ്‌ കോമ്പ്ളിമെണ്റ്റ്സ്‌ ആക്കി സന്തോഷത്തോടെ കെട്ടിപ്പിടിച്ച്‌ സിനിമ അവസാനിക്കും.

ഈ ചിത്രത്തില്‍ വളരെ വിചിത്രമായി തോന്നിയ ഒരു രംഗമുണ്ട്‌. പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്തതുകൊണ്ട്‌ തോന്നിയതാണേ ഈ സംശയം. ഒരു ഹോട്ടലില്‍ പണവുമായി തങ്ങുന്ന മുകേഷിനേയും ഭാവനയേയും വില്ലന്‍മാര്‍ അവിടെ വന്ന് പിടിച്ച്‌ കൊണ്ട്‌ പോകുന്നുണ്ട്‌. മോഹന്‍ലാല്‍ എത്തുമ്പോഴേയ്ക്കും ഇവര്‍ ഭാവനയുമായി കടന്നു കളഞ്ഞു. മുകേഷിനേയും കൂട്ടി മോഹന്‍ലാല്‍ കാറില് ‍കയറി ചേസ്‌ ചെയ്ത്‌ പോകുന്നു. മുന്‍പത്തെ സീനുകളില്‍ വളരെ ധൈര്യശാലിയും മിണ്ടിയാല്‍ തോക്കെടുത്ത്‌ പൊട്ടിക്കുന്നതുമായ വില്ലനും കൂട്ടരും ഇവരെ പേടിച്ച്‌ കാറ്‍ നിര്‍ത്തി ഭാവനയേയും കൊണ്ട്‌ ഇറങ്ങി ഒാടുന്നു. മോഹന്‍ലാലും മുകേഷും കയ്യില്‍ ബോംബും റോക്കറ്റും കൊണ്ടാണ്‌ വരുന്നതെന്നോ മറ്റോ ഈ പാവം വില്ലന്‍മാര്‍ക്ക്‌ സംവിധായകന്‍ സൂചനകൊടുത്തിട്ടുണ്ടോ എന്ന് പ്രേക്ഷകര്‍ക്കറിയില്ലല്ലോ. അതല്ലേ പാവങ്ങള്‍ വെറും തോക്കും കൊണ്ട്‌ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. അങ്ങനെ ഒാടി കുറച്ച്‌ കഴിഞ്ഞപ്പോള്‍ മുന്‍പിലോട്ട്‌ വഴിയില്ലത്രേ... പാവങ്ങള്‍.. തിരിഞ്ഞ്‌ നിന്ന് ശക്തരായ നായകനേയും സുഹൃത്തിനേയും നേരിടുകതന്നെ.

ഇതോക്കെ കഴിഞ്ഞ്‌ പോലീസ്‌ എത്തി അവരെയൊക്കെ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടുപോയിക്കഴിയുമ്പോള്‍ 'പണം മുഴുവന്‍ അവര്‍ കൊണ്ടുപോയി അല്ലേ?' എന്ന് ചോദിക്കുന്ന നായകന്‌ സുഹൃത്ത്‌ ഒരു കള്ളച്ചിരിയോടെ അത്‌ ഒരു വേസ്റ്റ്‌ ബിന്നില്‍ നിന്ന് എടുത്ത്‌ കൊടുക്കുന്നു. എത്രയോ അകലെയുള്ള ആ ഹോട്ടലില്‍ നിന്ന് ഇവരില്‍ നിന്ന് തട്ടിയെടുത്ത്‌ കൊണ്ടുപോയ പണം, കാറ്‍ ചേസിങ്ങും സ്റ്റണ്ടും കഴിഞ്ഞ്‌ ആശ്വസിച്ച്‌ നില്‍ക്കുന്ന ആ സ്ഥലത്തെ വേസ്റ്റ്‌ ബിന്നില്‍ മുകേഷിന്‌ നേരത്തേ തന്നെ എത്തിക്കാന്‍ സാധിച്ച ആ മനോഹരമായ ടെക്നിക്കിന്‌ നൂറ്‌ കോടി സലാം...

ഈ സിനിമയിലെ സംഭവങ്ങളെ സാമാന്യബുദ്ധിയുടെ അളവുകോല്‍ വച്ച്‌ അളന്ന് ഇതിലെ മണ്ടത്തരങ്ങള്‍ എഴുതാനാണെങ്കില്‍ കുറച്ച്‌ അധികം സമയം മെനക്കെടണം എന്നതിനാല്‍ തല്‍ക്കാലം അതിന്‌ മുതിരുന്നില്ല. എങ്കിലും ചില സാമ്പിളുകള്‍...

ദുബായ്‌ പോലീസ്‌ മിക്കവാറും ഒരു മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
1. മരുഭൂമിയിലിട്ട്‌ ഒരു പറ്റം ദുബായ്‌ പോലീസുകാര്‍ തോക്ക്‌ കൊണ്ട്‌ വെടിക്കെട്ട്‌ നടത്തിയിട്ടും ഒരു ഉണ്ടപോയിട്ട്‌ അര ഉണ്ട പോലും നായകണ്റ്റെയോ സുഹൃത്തിണ്റ്റേയോ ദേഹത്ത്‌ കൊള്ളിക്കാന്‍ കഴിയാഞ്ഞത്‌ കണ്ടാല്‍ ലജ്ജയും നാണക്കേടും തോന്നാതിരിക്കുമോ?
2. സ്വയം കൈ രണ്ടും കെട്ടി വായും മൂടിക്കെട്ടി (സോറി... സ്വയം വാ മൂടിക്കെട്ടി കൈ രണ്ടും കൂട്ടിക്കെട്ടി) ഒരുത്തി കാറിണ്റ്റെ ഡിക്കിയില്‍ കയറി ഇരിക്കുക
3. ഒാടുന്ന കാറിണ്റ്റെ ഡിക്കിയില്‍ കയറിപ്പറ്റുക
4. സി.സി. ടി. വി യിലെ വീഡിയോ നിമിഷസമയം കൊണ്ട്‌ മിക്സ്‌ ചെയ്തു കയറ്റുക (വലിയ ടെക്നോളജിയൊക്കെ ഉള്ളതുകൊണ്ട്‌ പാവം പ്രേക്ഷകര്‍ സമ്മതിച്ചു)

കഥാപരമായി ഇത്തരം നിരവധി പുതുമകളുള്ള ഒരു മനോഹരമായ മരുഭൂമിക്കഥ. കഥാദാരിദ്ര്യത്തെ മരുഭൂമിയായി വിശേഷിപ്പിക്കാമെങ്കില്‍ ഈ സിനിമയുടെ ടൈറ്റില്‍ കറക്റ്റാണ്‌.

ഇതിന്നിടയില്‍ നായകനും നായികയും ഉടുത്തൊരുങ്ങി ഒരു ഡാന്‍സും പാട്ടുമുണ്ട്‌. പാട്ട്‌ കൊള്ളാം.

വേറൊരു പാട്ടുണ്ട്‌.. 'മാധവേട്ടന്‌ മൂക്കിലാണ്‌ ദേഷ്യം..' എന്നോ മറ്റോ പാടുന്ന ഒരു സംഭവം. പ്രേക്ഷകണ്റ്റെ ദേഷ്യം എവിടെയാണെന്നത്‌ സംവിധായകന്‌ ഒരു പ്രശ്നമല്ല.

ഇനി ഒരു പാട്ട്‌ സംഘനൃത്തവും ഓട്ടവും കണ്‍ഫ്യൂഷനും വേണ്ടി ഉണ്ടാക്കിയെടുത്തതും.

മുകളില്‍ വിവരിച്ച മേന്‍മകളൊക്കെയുണ്ടെങ്കിലും ഈ ചിത്രത്തില്‍ പ്രേക്ഷകന്‌ രസിക്കാവുന്ന നിരവധി ഹാസ്യാനുഭങ്ങളും ഉണ്ട്‌ എന്നത്‌ സത്യമാണ്‌. മുകേഷും, മോഹന്‍ ലാലും ചേരുമ്പോള്‍ ഉണ്ടാകുന്ന ഹാസ്യത്തിണ്റ്റെ ഒരു മാന്ത്രികത ഈ ചിത്രത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌ എന്നതാണ്‌ കാര്യം. സുരാജ്‌ വെഞ്ഞാര്‍മൂടും ഈ ഹാസ്യാനുഭവത്തിന്‌ സംഭാവന നല്‍കി എന്ന് തന്നെ പറയാം. പലവട്ടം കണ്ടതാണെങ്കില്‍ പോലും ഹാസ്യരംഗങ്ങളില്‍ ഇവര്‍ പ്രകടിപ്പിക്കുന്ന ടൈമിങ്ങും അഭിനയവും പ്രശംസനീയം തന്നെ.

സിനിമാക്കഥയെ വെറും മരുഭൂമിക്കഥയായി കണ്ട്‌ ഇതിലെ ഹാസ്യരംഗങ്ങളെ മാത്രം ആസ്വദിക്കാനുള്ള മനോനിലയില്‍ പോയാല്‍ ചിലപ്പോള്‍ വലിയ ക്ഷോഭം ഇല്ലാതെ ഈ സിനിമ കണ്ടിറങ്ങാം.

Rating: 4 / 10

Saturday, December 10, 2011

സ്വപ്ന സഞ്ചാരി (Swapna Sanchaari)



കഥ, തിരക്കഥ, സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍
സംവിധാനം: കമല്‍

കുറഞ്ഞ വേതനത്തിലുള്ള ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുമായി ജീവിച്ചിരുന്ന ഒരാള്‍ ഗള്‍ഫില്‍ പോയി കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അസ്വാഭാവികമായി പണക്കാരനായിത്തീര്‍ന്നതിനുശേഷം നാട്ടില്‍ പേരും പ്രശസ്തിയും സമ്പാദിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നതും ഒരു ഘട്ടത്തില്‍ ബിസിനസ്സില്‍ സംഭവിക്കുന്ന പതനത്തെത്തുടര്‍ന്ന്‌ പിടിച്ച്‌ നില്‍ക്കാനാവാത്ത അവസ്ഥവന്ന്‌ ജീവിതം കീഴ്‌ മേല്‍ മറിയുകയും ചെയ്യുന്നു എന്നതാണ്‌ ഈ സിനിമാസാരം.

പലവട്ടം കണ്ടിട്ടുള്ള സ്നേഹസമ്പന്നനും നാടനുമായ ഇന്നസെണ്റ്റിണ്റ്റെ അച്ഛന്‍ കഥാപാത്രം, ഭര്‍ത്താവ്‌ പറയുന്നതെന്തും അംഗീകരിച്ച്‌ ഭര്‍ത്താവിനെയും കുടുംബത്തെയും സേവിക്കുന്ന ഭാര്യാകഥാപാത്രം (സംവ്രിത സുനില്‍), സുഹൃത്തുക്കള്‍, നാട്ടുവാസികള്‍ തുടങ്ങിയവരെല്ലാം ഈ സിനിമയിലും അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്നു.

രസകരമായി കഥാഗതിയെ കൊണ്ടുപോകാന്‍ ഇതിലെ അഭിനേതാക്കള്‍ക്കെല്ലാം സാധിച്ചിരിക്കുന്നു. സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ഇന്നസെണ്റ്റ്‌ തുടങ്ങിയവരെല്ലാം അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ ജയറാം തണ്റ്റെ കരിയറിലെ നല്ലൊരു കഥാപാത്രത്തെത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. സംവ്രിത സുനിലും തണ്റ്റെ കഥാപാത്രത്തെ മികവുറ്റതാക്കി.
ജയറാമിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി ചിത്രത്തിനൊരു പ്രകാശം നല്‍കിയതായി തോന്നി. ചിത്രത്തിലെ ഗാനങ്ങളും മികച്ചുനിന്നു.

പൊതുവേ പറഞ്ഞാല്‍ ഒരു സാധാരണ പ്രേക്ഷകനെ സ്വാധീനിക്കാനും ആസ്വദിപ്പിക്കാനുമായ ചുറ്റുവട്ടവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട്‌. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ ജീവിതസന്ദര്‍ഭങ്ങളോ ഒന്നുമില്ലെങ്കിലും ഒരു സാധാരണക്കാരനായ പ്രേക്ഷകന്‌ തൊട്ടറിയാവുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും രസകരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ സിനിമയ്ക്ക്‌ പൊതുവേ ഒരു സ്വീകാര്യത ലഭിക്കുന്നതായി തോന്നി.

പക്ഷേ, ഗള്‍ഫ്‌ കാരണ്റ്റെ പ്രകടനം കുറച്ചൊക്കെ കാലപ്പഴക്കം വന്ന സംഗതിയാണെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാക്കാം.
നാട്ടിന്‍ പുറം, ഉത്സവം, ഉത്സവക്കമ്മറ്റി, പ്രാരാബ്ദത്തിലും അഭിമാനികളായ കഥാപാത്രങ്ങള്‍ തുടങ്ങിയ പതിവ്‌ ചേരുവകളുമായി ഈ സിനിമ ഉണ്ടാക്കിയെടുത്തതിണ്റ്റെ പിന്നില്‍ മലയാളിപ്രേക്ഷകണ്റ്റെ മനസ്സിലിരിപ്പ്‌ തിരിച്ചറിഞ്ഞ ഒരു ബുദ്ധിമാനായ സംവിധായകണ്റ്റെ മിടുക്കായും വേണമെങ്കില്‍ കരുതാം. പക്ഷേ, മലയാള സിനിമയ്ക്ക്‌ എന്തെങ്കിലും പുതുമകളോ പരീക്ഷണങ്ങളോ നല്‍കി തണ്റ്റെ നില പരുങ്ങലിലാക്കാന്‍ തയ്യാറാകാത്ത ഒരു പരിചയസമ്പന്നനായ സംവിധായകനെയും നമുക്ക്‌ മനസ്സിലാകുമെന്ന്‌ മാത്രം.

(Rating : 4.5 / 10)

Sunday, October 16, 2011

വീരപുത്രന്‍



കഥ: എന്‍. പി. മുഹമ്മദ്‌
തിരക്കഥ, സംഭാഷണം, സംവിധാനം: പി.ടി. കുഞ്ഞുമുഹമ്മദ്‌

1921 മുതല്‍ 1945 വരെയുള്ള മുഹമ്മദ്‌ അബ്ദുരഹ്മാന്‍ സാഹിബിണ്റ്റെ ധീരമായ പ്രവര്‍ത്തനങ്ങളും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിണ്റ്റെ ഇടപെടലുകളും അനുഭവങ്ങളുമാണ്‌ വീരപുത്രന്‍ എന്ന സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ വ്യക്തി ജീവിതത്തിലേയ്ക്ക്മും വെളിച്ചം വീശുകവാന്‍ ശ്രീ. പി.ടി. കുഞ്ഞുമുഹമ്മദ്‌ ശ്രമിച്ചിരിക്കുന്നു.
മുഹമ്മദ്‌ അബ്ദുരഹ്മാണ്റ്റെ വ്യക്തി ജീവിതത്തിലെ ചില പ്രത്യേക താല്‍പര്യങ്ങളും സ്വകാര്യദുഖങ്ങളുമെല്ലം ഇതില്‍ പ്രതിപാദിക്കുന്നു.

ഇദ്ദേഹത്തിണ്റ്റെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുള്ള പല കാലപുരുഷന്‍മാരും (ഇ. എം.എസ്‌., വൈക്കം മുഹമ്മദ്‌ ബഷീര്‍, സുബാഷ്‌ ചന്ദ്രബോസ്‌, നെഹ്രു) നേരിട്ടോ അല്ലെങ്കില്‍ വര്‍ത്തമാനങ്ങളിലൂടെയോ കടന്നുവരുന്നു.

സത്യസന്ധമായി ജീവിച്ച്‌ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിണ്റ്റെ പേരില്‍ ഇദ്ദേഹത്തിന്‌ നേരിട്ട നഷ്ടങ്ങളുംസ്വന്തം സമുദായത്തിലെ ചിലരില്‍ നിന്നും സ്വന്തം രാഷ്ട്രീയപ്രസ്ഥാനത്തിലെ ചിലരില്‍ നിന്നും അനുഭവിക്കേണ്ടിവന്ന ഇകഴ്ത്തലുകളും അപമാനങ്ങളും സംവിധായകന്‍ വരച്ച്‌ കാട്ടുന്നു.

ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനകാലയളവില്‍ ഇദ്ദേഹത്തോടൊപ്പം നിന്ന ഒരു പറ്റം രാജ്യസ്നേഹികളെയും നമുക്ക്‌ കാണാം.

പലവട്ടം കണ്ടുമടുത്ത ബ്രിട്ടീഷ്‌ പോലീസിണ്റ്റെ അടിച്ചമര്‍ത്തലുകളും ഭീകരതയും വീണ്ടും വീണ്ടും കാണേണ്ടിവരുമ്പോഴുണ്ടാകുന്ന ഒരു മടുപ്പ്‌ ഈ ചിത്രം കാണുന്ന പ്രേക്ഷകരുടെ മനസ്സിനെ ബാധിക്കുന്നു.

ഒരു ഡോക്യുമെണ്റ്ററി കാണുന്ന ലാഘവത്തോടെയോ മുരടിപ്പോടെയോ മാത്രമേ ഈ സിനിമയുടെ നല്ലൊരു ഭാഗവും കണ്ടുതീര്‍ക്കാന്‍ സാധിക്കൂ എന്നതാണ്‌ മറ്റൊരു സത്യം.

ഗാനങ്ങള്‍ മോശമായില്ല എന്ന്‌ പറയാം.

അഭിനയം പൊതുവേ എല്ലാവരുടേയും നന്നായിരുന്നു.

നരേന്‍ തണ്റ്റെ കഥാപാത്രത്തെ പരമാവധി മികവുറ്റതാക്കി.

റിമ സെന്നും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ ഒരു അസ്വസ്ഥതയായി മുഹമ്മദ്‌ അബ്ദുരഹ്മാന്‍ എന്ന വീരപുത്രന്‍ അവശേഷിക്കുന്നുണ്ട്‌ എന്നത്‌ ആ കഥാപാത്രത്തിണ്റ്റെ ജീവിതം നല്ലൊരു അളവില്‍ പ്രേക്ഷകരിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എന്നതിണ്റ്റെ തെളിവാണ്‌.

തളരാത്ത രാഷ്ട്രീയപ്രവര്‍ത്തനവും അതിന്നിടയില്‍ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും രാഷ്ട്രീയമായ തിരിച്ചടികളും അകാലത്തിലെ മരണവും അദ്ദേഹത്തെ പിന്നീടുള്ള കാലഘട്ടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണമായതിനാല്‍ തന്നെ അത്‌ തിരിച്ചറിഞ്ഞ്‌ ശ്രദ്ധിക്കാന്‍ ഒരു അവസരവുമൊരുക്കുന്നു.

Rating : 4 / 10

Friday, October 07, 2011

ഇന്ത്യന്‍ റുപ്പി (Indian Rupee)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌
നിര്‍മാണം: പൃഥ്യിരാജ്‌, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍

ഒരു സ്ഥലക്കച്ചവടബ്രോക്കര്‍ കണ്ണിയിലെ ഏറ്റവും താഴെക്കിടയിലെ ആളുകളില്‍ നിന്ന് സമ്പന്നനാകാനുള്ള മോഹവുമായി ചില ശ്രമങ്ങള്‍ നടത്തുന്നയാളാണ്‌ ജെ.പി. എന്ന് വിളിക്കുന്ന ജയപ്രകാശ്‌ (പൃഥ്യിരാജ്‌). അദ്ദേഹത്തിണ്റ്റെ സുഹൃത്തും കൂട്ടാളിയുമായി സി.എച്ച്‌. എന്ന കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു. ഇവര്‍ക്കിടയിലേയ്ക്ക്‌ വിഞ്ജാനവും തന്ത്രങ്ങളുമുള്ള ഒരു വൃദ്ധകഥാപാത്രമായ അച്യുതമേനോന്‍ (തിലകന്‍) കടന്നുവരുന്നു.

കോടികളുടെ സ്ഥലക്കച്ചവട ഇടപാടുകളില്‍ ചെന്ന് പെട്ട്‌ അതില്‍ നിന്ന് ജീവിതം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനൊടുവില്‍ ജീവിതം കൈവിട്ടുപോകാതിരിക്കാന്‍ ശ്രമിക്കുന്ന ജെ.പി.യുടേയും കൂട്ടരുടേയും കഥയാണ്‌ ഈ സിനിമ പറയുന്നത്‌.

റിയല്‍ ഏസ്റ്റേറ്റ്‌ ബിസിനസ്സിലെ കളികളും തന്ത്രങ്ങളും കുടുക്കുകളും ഈ ചിത്രത്തിലൂടെ വ്യക്തമാക്കാന്‍ രഞ്ജിത്‌ ശ്രമിച്ചിരിക്കുന്നു.

ജെ.പി. എന്ന കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തുകൊണ്ട്‌ പൃഥ്യിരാജ്‌ മണ്ണിലേയ്ക്കിറങ്ങി കുറച്ചൊന്നു ജനകീയനാകാനുള്ള ശ്രമം ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. ഇതില്‍ രഞ്ജിത്തിണ്റ്റെ കഴിവും ധൈര്യവും പ്രശംസനീയം തന്നെ.

തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‌ പലപ്പെൊഴും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്താനും പ്രേക്ഷകരില്‍ ചില സദ്‌ ഭാവനകള്‍ ഉണര്‍ത്താനും സാധിച്ചിട്ടുണ്ട്‌. പക്ഷേ, അവ്യക്തമായതും ദഹിക്കാനാകാത്തതുമായ ചില ജീവിത സന്ദര്‍ഭങ്ങളും പ്രവര്‍ത്തികളും ഈ കഥാപാത്രത്തിണ്റ്റെ ശേഷിയിരിപ്പുകളായി തുടരുന്നു. തിലകന്‍ തണ്റ്റെ അഭിനയമികവോടെ അദ്ദേഹത്തിണ്റ്റെ കഥാപാത്രത്തെ ശ്രദ്ദേയമാക്കി.

റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായി മാമുക്കോയ ചെറുതെങ്കിലും തണ്റ്റെ വേഷം ഭംഗിയാക്കി.

ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിശുക്കനായ പണക്കാരന്‍ ശ്രദ്ദേയമായിരുന്നു.

റീമ കല്ലിങ്ങള്‍ നായികാവേഷത്തിലുണ്ടെങ്കിലും കാര്യമായ പ്രാധാന്യമൊന്നും ഉണ്ടെന്ന് പറയാനാവില്ല.

വിവാഹക്കമ്പോളത്തിലെ പുതിയതലമുറയ്ക്ക്‌ വേണ്ട ചങ്കുറപ്പിനെ ചൂണ്ടിക്കാണിച്ചും, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ചൂഷണങ്ങളും കളികളും അപകടങ്ങളും തുറന്നുകാണിച്ചും ധാര്‍മ്മികതയ്ക്കു വേണ്ടി പണം ഉപേക്ഷിക്കേണ്ട ആവശ്യത്തെ ഉയര്‍ത്തിക്കാണിച്ചും ഒരു നല്ല സന്ദേശം നല്‍കാന്‍ രഞ്ജിത്‌ തണ്റ്റെ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. എങ്കിലും, ഈ ചിത്രം ഒരു ആവറേജ്‌ തലത്തിലുള്ള ആസ്വാദനസുഖമേ ഒരു സാധാരണപ്രേക്ഷകന്‌ നല്‍കുന്നുള്ളൂ എന്നതാണ്‌ സത്യം.

തുടക്കം മുതല്‍ വളരെ ഇഴഞ്ഞ്‌ നീങ്ങുന്ന കഥയില്‍ ഇടയ്ക്കിടയ്ക്ക്‌ ചില ഉണര്‍വ്വുകളും ചലനങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു വരള്‍ച്ച പ്രകടമായിരുന്നു.

ജയപ്രകാശിണ്റ്റെ അമ്മയും സഹോദരിയും ചേര്‍ന്നുള്ള സീനുകളില്‍ കുറച്ചൊരു സുഖകരമായ ബന്ധം അനുഭവപ്പെട്ടിരുന്നു.

എം.ബി.ബി.എസ്‌. ഒാള്‍ഡ്‌ ബാച്ചിണ്റ്റെ ഒരു കൂട്ടായ്മയില്‍ നായകന്‍ ഒരു മുണ്ടുടുത്ത്‌ നിന്ന് പാട്ടുപാടിയപ്പോള്‍ ഡോക്ടര്‍മാരായ ഒരു പറ്റം ഇണക്കുരുവികള്‍ പരസ്പരം ഒരേ അളവില്‍ തലചായ്ച്ച്‌ ആരുടേയോ നിര്‍ദ്ദേശാനുസരണം തലയാട്ടി ആസ്വദിച്ചപ്പോള്‍ വല്ലാത്ത ഒരു അസ്വാഭാവികതയായിരുന്നു പ്രേക്ഷകര്‍ക്ക്‌.

പലപ്പോഴും ഉണര്‍വ്വുള്ളതും രസപ്രദവുമായ പല ഡയലോഗുകളും കഥാപാത്രങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ട്‌ ഈ സിനിമയെ കൊടും വരള്‍ച്ചയില്‍ നിന്ന് രഞ്ജിത്‌ രക്ഷിച്ചെടുത്തിരിക്കുന്നു.

സിനിമയുടെ അവസാനം ദൃശ്യഭംഗിയുള്ള ഒരു ഗാനരംഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പൃഥ്യിരാജ്‌ എന്ന നടനെ കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും താറടിച്ച്‌ ആസ്വദിക്കുന്ന നല്ലൊരുശതമാനം ആളുകളിലും പുറത്തറിയിക്കാനാകാത്ത ഒരു ഈഗോയും അസൂയയും ഉണ്ടെന്ന ചില സത്യവശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിണ്റ്റെ സിനിമകളെ കൂവി തോല്‍പിക്കാനുള്ള ശ്രമവും വ്യക്തമാണ്‌. പക്ഷേ, ഈ ചിത്രത്തില്‍ തുടങ്ങുമ്പോള്‍ കിട്ടുന്ന കൂവലുകള്‍ പതുക്കെ പതുക്കെ കുറഞ്ഞ്‌ വന്ന് നിശ്ചലാവസ്ഥയിലെത്തുന്നത്‌ ഈ കഥാപാത്രത്തെ പൃഥ്യിരാജിന്‌ പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിന്‌ തെളിവാണ്‌. ഈ ഉദ്യമത്തില്‍ രഞ്ജിത്തും വിജയം കണ്ടിരിക്കുന്നു.

പക്ഷേ, പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിക്കുവാന്‍ മാത്രം പോന്ന ഒരു കപ്പാസിറ്റി ഈ ചിത്രത്തിനില്ല എന്ന് തന്നെ വേണം സത്യസന്ധമായി പറയാന്‍.

Rating : 5 /10

Saturday, October 01, 2011

സ്നേഹവീട്‌ (Snehaveedu)



രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

പിഞ്ചുകുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ മരിച്ച അജയന്‍ (മോഹന്‍ ലാല്‍), രാജ്യത്തിണ്റ്റെ പല ഭാഗങ്ങളിലും പോയി പല ജോലികളും ചെയ്ത്‌ ഒടുവില്‍ ഗള്‍ഫിലെത്തി കുറേ പണം സമ്പാദിച്ച്‌ നാട്ടില്‍ കുറേ സ്ഥലവും സമ്പാദ്യവുമായി തിരിച്ചെത്തുകയും അമ്മയോടൊപ്പം (ഷീല) തനിക്കിഷ്ടപ്പെട്ട കൃഷിയും നാടുമായി ജീവിക്കുകയും ചെയ്യുന്നു.

രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ തനിക്കുവേണ്ടി ജീവിച്ച അമ്മയ്ക്കുവേണ്ടി ജീവിക്കാന്‍ അജയനും വിവാഹം കഴിക്കാതിരിക്കുന്നു. ആ സ്നേഹബന്ധം കേട്ടിട്ട്‌ കോരിത്തരിക്കുന്നില്ലേ?.. തരിക്കും തരിക്കും... കഥ മുഴുവനായാല്‍ ശരിക്കും തരിക്കും...

ഇങ്ങനെ സുഖമായി ജീവിക്കുന്ന ഇവര്‍ക്കിടയിലേയ്ക്ക്‌ അജയനെ അന്വേഷിച്ച്‌ ഒരു കൌമാരക്കാരന്‍ പയ്യന്‍ എത്തുന്നതും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സത്യാന്വേഷണങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

പശുവിനെ കുളിപ്പിക്കല്‍, പശുവിനെ കറക്കല്‍, നാളിലേരം ഇടല്‍, തെങ്ങ്‌ കയറ്റം, നെല്ല് വിതയ്ക്കല്‍, ടാറിടാത്ത റോഡ്‌, കള്ള് ചെത്ത്‌, കള്ള് കുടി, നാട്ടുകാരുടെ കലാപരിപാടികള്‍, നാടകം, ചെണ്ടമേളം, നല്ലവരായ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, തറവാട്ടമ്മ, സല്‍ സ്വഭാവിയായ നായകന്‍ എന്നീ ചേരുവകള്‍ ഇഷ്ടാനിഷ്ടം പല അളവിലായി ചേര്‍ത്ത്‌ ഒരു കുടുക്കയിലിട്ട്‌ കുലുക്കി അതില്‍ മേമ്പൊടിക്ക്‌ ഒരല്‍പ്പം പതിവ്‌ സെണ്റ്റിമെണ്റ്റ്സ്‌ ചേര്‍ത്ത്‌ ഇളക്കിയാല്‍ സത്യന്‍ അന്തിക്കാടിണ്റ്റെ മണ്ണിണ്റ്റെ മണമുള്ള സിനിമയാകും എന്നാണ്‌ ധാരണയായിരുന്നത്‌. എന്നാല്‍ ഇത്‌ യാതൊരു മണവും ഗുണവുമില്ലാത്ത കഷായമായി മാറി എന്നതാണ്‌ സത്യം.

ഒരൊറ്റ തവണപോലും കാണാത്ത ഒരു രംഗമോ (ഇദ്ദേഹ സിനിമകളില്‍ തന്നെ), സന്ദര്‍ഭങ്ങളോ, ഡയലോഗുകളോ, കഥാപാത്രങ്ങളോ ഈ ചിത്രത്തിലില്ല എന്നത്‌ തന്നെ ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു.

'ഹിറ്റ്‌ ലര്‍ മാധവന്‍ കുട്ടിയുടെ വീടേതാ' എന്ന ചോദ്യവും അപ്പോഴത്തെ സാഹചര്യവും ഈ സിനിമയില്‍ വന്നപ്പോള്‍ 'കരിങ്കണന്‍ മത്തായിയുടെ വീടേതാ' എന്നതാക്കി മാറ്റി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്നു. ഒരു കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങള്‍ പരാജയങ്ങളാകുന്നത്‌ തിരിച്ച്‌ പാരയാകുന്നതും പോലുള്ള സംഭവങ്ങള്‍ പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. ചെയ്യാത്ത കര്‍മ്മത്തിന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ ബന്ധുക്കളുടേയും നാട്ടുകാരുടേയും ഇടയില്‍ മാനം നഷ്ടപ്പെട്ട്‌ ചമ്മേണ്ടിവരുന്ന സീനുകളും പുതുമകള്‍ തന്നെ.

അജയനെ അന്വേഷിച്ചെത്തുന്ന പയ്യനായി അഭിനയിച്ച പുതുമുഖ താരം 'രാഹുല്‍', ഒന്ന് രണ്ട്‌ സീനുകളില്‍ കല്ല് കടി ഉണ്ടാക്കിയെങ്കിലും ഈ ചിത്രത്തിന്‌ അല്‍പമെങ്കിലും ഒരു ഭാവം നല്‍കി എന്നു വേണം പറയാന്‍.

മോഹന്‍ലാലിണ്റ്റെ ശരീരം പൊതുവേ ഈ കഥാപാത്രത്തിന്‌ വല്ലാത്തൊരു അസ്വാഭാവികത വരുത്തുന്നതായി തോന്നി. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ തണ്റ്റെ മുഖഭാവങ്ങളിലും ഡയലോഗുകളിലും തണ്റ്റേതായ ഒരു സുഖം മോഹന്‍ലാലിന്‌ നല്‍കാനായി.

ഷീലയും പതിവ്‌ തറവാട്ടമ്മ റോള്‍ പതിവുപോലെ തന്നെ ചെയ്തു.

തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെ പ്രേക്ഷകരെ ബോറടിയുടെ തീവ്രത മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു എന്നതില്‍ സത്യന്‍ അന്തിക്കാടിന്‌ അഭിനന്ദിക്കാം. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ചെറുതായൊരു ചലനം ഉണ്ടാക്കാനായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അജയനെ തേടിയെത്തുന്ന പയ്യണ്റ്റെ ഭൂതകാലവും മറ്റും അന്വേഷിച്ച്‌ ചെന്നെത്തി കണ്ടെത്തുന്നത്‌ വല്ലാത്തൊരു കണ്ടുപിടുത്തമായി ഭവിച്ചു. 'ഇതെല്ലാം കഷ്ടപ്പെട്ട്‌ കണ്ടുപിടിക്കേണ്ടിയില്ലായിരുന്നു' എന്ന് ആര്‍ക്കും തോന്നിപ്പോകും. ഒടുവില്‍ പ്രേക്ഷകരെ ആ പച്ചക്കള്ളം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്‌ 'കൂടുതല്‍ അറിയേണ്ടതില്ല' എന്ന അഹങ്കാരത്തില്‍ സിനിമ അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ തൃപ്തിയായി.

മോഹന്‍ലാലിനെ മണ്ണില്‍ ചവിട്ടി നടത്തിച്ചു എന്നത്‌ സത്യന്‍ അന്തിക്കാട്‌ മോഹന്‍ലാലിനോടും മലയാളസിനിമയോടും ചെയ്ത ഒരു നല്ലകാര്യമായി പലയിടത്തും കണ്ടു. പാവം മോഹന്‍ലാല്‍! ഇങ്ങനെ മണ്ണില്‍ ചവിട്ടി നടക്കേണ്ടിവന്ന ഇദ്ദേഹത്തിണ്റ്റെ ഗതികേട്‌ എന്നല്ലാതെ വേറൊന്നും പറയാനില്ല.

DNA ടെസ്റ്റ്‌ എന്ന് പറയുന്നത്‌ ആര്‍ക്കും ഒാടിപ്പോയി ഒരു ലാബില്‍ ചെന്ന് ചെയ്യാവുന്ന സിമ്പിള്‍ സംഗതിയാണെന്ന് കാണിച്ചുതന്നതിനും സത്യന്‍ അന്തികാടിന്‌ പ്രത്യേക നന്ദി.

'നല്ലതായാലും ചീത്തയായാലും സത്യന്‍ അന്തിക്കാടിണ്റ്റെ സിനിമയല്ലേ, പോയി കണ്ടേക്കാം' എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷകരാണ്‌ തണ്റ്റെ ശക്തി എന്ന് സത്യന്‍ അന്തിക്കാട്‌ ഈയിടെ പറഞ്ഞതായി വായിച്ചു. ആ പ്രേക്ഷകരോട്‌ ഈ ചതി കാണിച്ചതിന്‌ സത്യന്‍ അന്തിക്കാടിന്‌ കാലം മാപ്പുതരില്ല.

സിനിമയില്‍ യാതൊരു കഥയുമില്ലെങ്കിലും, പ്രേക്ഷകരുടെ നാടിനോടും നാട്ടിന്‍പുറത്തിനോടുമുള്ള നൊസ്റ്റാള്‍ജിയയെ വിറ്റ്‌ കാശാക്കാം എന്ന ഒരൊറ്റ ഉദ്ദേശത്തോടെതന്നെ ഇദ്ദേഹം പല സീനുകളും വളരെ നിര്‍ബന്ധബുദ്ധിയോടെ ചേര്‍ത്തിരിക്കുന്നു എന്നത്‌ ഏതൊരാള്‍ക്കും പകല്‍ പോലെ വ്യക്തമാണ്‌. ഇത്രയ്ക്കങ്ങ്‌ ഈ ബോറന്‍ രംഗങ്ങള്‍ പല അളവില്‍ ചേര്‍ത്ത്‌ നല്‍കാന്‍ മാത്രം ഒരു മാനസികദരിദ്രാവസ്ഥ പ്രേക്ഷകസമൂഹത്തിനില്ല എന്ന് വൈകാതെ തന്നെ ഇദ്ദേഹത്തിന്‌ മനസ്സിലായിക്കോളും.

Rating : 3 / 10

Sunday, September 18, 2011

ഡോക്ടര്‍ ലൌ (Doctor Love)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: കെ. ബിജു
നിര്‍മ്മാണം: ജോയ്‌ തോമസ്‌ ശക്തികുളങ്ങര

കോളേജിലെ ഒരു അദ്ധ്യാപകണ്റ്റെ (ഇന്നസെണ്റ്റ്‌) ആ കോളേജിലെ തന്നെ അദ്ധ്യാപികയുമായുള്ള (ബിന്ദു പണിക്കര്‍) ഒരു പഴയകാലപ്രണയത്തിനെ പൂവണിയിക്കാന്‍ കോളേജ്‌ കാണ്റ്റീനില്‍ ജോലിയായി എത്തുന്നതാണ്‌ വിനയചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍). തുടര്‍ന്ന്‌ ആ കോളേജിലെ ചില പ്രണയങ്ങളെ വിജയത്തിലേക്കെത്തിക്കുവാന്‍ ഇയാള്‍ നല്‍ കുന്ന ഉപദേശങ്ങളും തന്ത്രങ്ങളും കോളേജില്‍ വിനയചന്ദ്രണ്റ്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും 'ഡോക്ടര്‍ ലൌ' എന്ന്‌ പേര്‌ ചാര്‍ത്തിക്കിട്ടുകയും ചെയ്യുന്നു.

കോളേജ്‌ ഡെവിള്‍ എന്നറിയപ്പെടുന്ന 'ആണ്‍ സ്വഭാവമുള്ള' പെണ്‍കുട്ടിയെ (ഭാവന) സ്നേഹിക്കുന്ന ഒരു പയ്യണ്റ്റെ കേസ്‌ വിനയചന്ദ്രന്‍ ഏറ്റെടുക്കുകയും അതൊരു പബ്ളിക്‌ ചലഞ്ച്‌ ആയി മാറുകയും ചെയ്യുന്നു. 'തന്നെക്കൊണ്ട്‌ ആ പയ്യനെ പ്രണയിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിനയചന്ദ്രന്‍ ജയിച്ചു, അല്ലെങ്കില്‍ വിനയചന്ദ്രന്‍ തന്നെ കെട്ടണം' എന്നാണ്‌ ഈ പെണ്‍കുട്ടിയുടെ പബ്ളിക്‌ ചലഞ്ച്‌... സമയവും നിശ്ചയിച്ചു.. ആനുവല്‍ ഡേയ്ക്ക്‌ മുന്‍പ്‌.... നല്ല രസമുള്ള ചലഞ്ച്‌ അല്ലേ?

കുഞ്ചാക്കോ ബോബന്‍ തണ്റ്റെ കഥാപാത്രത്തെ വളരെ മിതത്വത്തോടെ കൈകാര്യം ചെയ്തു എന്നതാണ്‌ ഏറ്റവും ശ്രദ്ദേയം. അതുപോലെ ഭഗത്‌ മാനുവല്‍, മണിക്കുട്ടന്‍ തുടങ്ങിയവരെല്ലാം മോശമല്ലാതെ തന്നെ അവരുടെ റോളുകള്‍ ചെയ്തിട്ടുണ്ട്‌. ഭാവനയും തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

തമിഴിലെ 'ഷാജഹാന്‍' അടക്കമുള്ള പല ചിത്രങ്ങളിലും കണ്ടിട്ടുള്ള കഥാതന്തുവും സംഭവങ്ങളുമൊക്കെയാണെങ്കിലും പൊതുവേ ഒരു സിമ്പില്‍ ആയ ആറ്റിറ്റ്യൂഡും പോസിറ്റീവ്‌ ആയ ചിന്താഗതിയും ചിത്രത്തിലുടനീളം പ്രകടമായി നിര്‍ത്തുവാന്‍ കെ. ബിജുവിന്‌ സാധിച്ചിരിക്കുന്നു എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.

കോളേജ്‌ സിനിമകളിലെ പതിവുരീതികളില്‍ ചിലതിലെങ്കിലും മാറ്റം വരുത്താനും ബിജുവിന്‌ സാധിച്ചിട്ടുണ്ട്‌. ഒരു വില്ലന്‍ ഗ്യാങ്ങും അവരുമായുള്ള അടിപിടിയുമൊക്കെ പതിവുള്ളതാണെങ്കിലും ആ മേഖലയില്‍ അത്രയ്ക്ക്‌ ആവര്‍ത്തനത്തിന്‌ ശ്രമിച്ചില്ല എന്നത്‌ ആശ്വാസം തന്നെ.

കുഞ്ചാക്കോ ബോബന്‍ എന്ന നടനെക്കൊണ്ട്‌ ഒാവര്‍ ഹീറോയിസം കാണിക്കാതെ നടനെയും കഥാപാത്രത്തെയും തമ്മില്‍ ഒരുമിച്ച്‌ നിര്‍ത്തി കൂടുതല്‍ വിശ്വാസയോഗ്യമാക്കാനും ബിജുവിന്‌ സാധിച്ചിരിക്കുന്നു.

വില്ലന്‍ ഗ്യങ്ങിനോട്‌ കുഞ്ചാക്കോ പറയുന്ന ഡയലോഗ്‌ തന്നെ ഉദാഹരണം. "നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ എന്നെ രണ്ട്‌ തല്ല് തല്ലാം.. പക്ഷേ, എത്ര തല്ല് കിട്ടിയാലും ഞാന്‍ എടുത്ത തീരുമാനം മാറ്റില്ല".

അതുപോലെ തന്നെ മറ്റൊരു ഡയലോഗ്‌ .. "എനിയ്ക്കിപ്പോള്‍ ലാലേട്ടന്‍ ചെയ്യുന്നപോലെ നിങ്ങളെ അടിച്ച്‌ നിരത്താന്‍ ആഗ്രഹമുണ്ട്‌.. പക്ഷേ, ഞാനൊരു സൂപ്പര്‍ സ്റ്റാറൊന്നുമല്ല" .

"ഒരാള്‍ വിചാരിച്ചാല്‍ രണ്ടുപേരെക്കൊണ്ട്‌ പ്രേമിപ്പിക്കാന്‍ ഒന്നും പറ്റില്ല" എന്ന് രണ്ടുമൂന്ന് പ്രാവശ്യം കുഞ്ചാക്കോയെക്കൊണ്ട്‌ ബിജു പറയിക്കുന്നത്‌ ഒരു ഒാവര്‍ കരുതല്‍ അല്ലേ എന്ന സംശയം ന്യായം.

'പ്രേക്ഷകര്‍ ഈ ക്രിയകള്‍ നായകണ്റ്റെ കഴിവായി കാണേണ്ട... അത്ര സീരിയസ്‌ ആയി എടുക്കേണ്ട' എന്നൊരു ധ്വനി തന്നെ ചിത്രത്തെ കൂടുതല്‍ സ്വീകാര്യമാക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്‌.

ചലഞ്ചില്‍ ജയിക്കാനായി വില്ലന്‍ ഗ്യാങ്ങിണ്റ്റെ കൂട്ടുപിടിക്കുന്ന ഭാവന അവരോട്‌ സമ്മതിക്കുന്ന കണ്ടീഷന്‍ കുറച്ച്‌ അതിക്രമമായിപ്പോയി. 'കുടുംബത്ത്‌ പിറന്ന' ഒരുത്തിയും അത്തരം ഒരു കണ്ടീഷന്‍ സമ്മതിക്കില്ലെന്നതാണ്‌ സത്യം. (പിന്നീട്‌ വിനയചന്ദ്രണ്റ്റെ കണ്ടെത്തലില്‍ ആ ഒരു സംശയം മാറിക്കിട്ടും...).

ബിജുവിണ്റ്റെ രചനയിലെ മറ്റൊരു പ്രധാന ന്യൂനതയാണ്‌ വിനയചന്ദ്രണ്റ്റെ ബാല്യകാല സഖിയോടുള്ള പ്രണയം.

ചില ഡയലോഗുകള്‍ കേട്ടാല്‍ തകര്‍ന്ന് പോകും.. "അവള്‍ക്കെന്നോട്‌ ഇഷ്ടമല്ലെന്ന് പറഞ്ഞാലും എണ്റ്റെ ഇഷ്ടം അവള്‍ മനസ്സിലായതുകൊണ്ടാണല്ലോ അവള്‍ക്ക്‌ ഇങ്ങോട്ട്‌ ഇഷ്ടമല്ലെന്ന് പറയാനാകുന്നത്‌ എന്ന് കരുതി ഞാന്‍ സമാധാനിക്കും.."
ആരായാലും കോരിത്തരിക്കും.. ഈ ഡയലോഗ്‌ രണ്ട്‌ പ്രാവശ്യം ഉള്ളതുകൊണ്ട്‌ രണ്ട്‌ പ്രാവശ്യം കോരിത്തരിക്കാന്‍ സാദ്ധ്യതയുണ്ട്‌.

പല ന്യൂനതകളൊക്കെ നിലനില്‍ക്കുമ്പോഴും, പൊതുവേ ആസ്വാദനക്ഷമതയുള്ള പല സന്ദര്‍ഭങ്ങളും പോസിറ്റീവ്‌ സ്പിരിറ്റും സുഹൃത്‌ ബന്ധങ്ങളുടെ ഊഷ്മളതയും മോശമല്ലാത്ത അളവില്‍ പകര്‍ന്നുതരാനും പതിവ്‌ സങ്കീര്‍ണ്ണതകളും വില്ലന്‍ ഇടപെടലുകളും ഒഴിവാക്കി ലളിതമായ ഒരു ദൃശ്യാനുഭവം ഒരുക്കാനും കെ.ബിജുവിനും കൂട്ടുകാര്‍ക്കും സാധിച്ചിരിക്കുന്നു എന്നത്‌ നല്ല കാര്യം.

Rating : 4.5 / 10

Wednesday, September 14, 2011

സെവന്‍സ്‌ (SEVENES )



*SEVENES : ഏഴ്‌ അക്ഷരം തികയ്ക്കാന്‍ പുതിയതായി കണ്ടുപിടിച്ച വാക്ക്‌.... ഇംഗ്ളീഷ്‌ വിജ്ഞാനകോശത്തില്‍ ഉടനെ ചേര്‍ക്കും...

കഥ, തിരക്കഥ, സംഭാഷണം: ഇക്‌ ബാല്‍ കുറ്റിപ്പുറം
സംവിധാനം: ജോഷി
നിര്‍മ്മാണം: സന്തോഷ്‌ പവിത്രം, സജയ്‌ സെബാസ്റ്റ്യന്‍

ഫുള്‍ബോള്‍ കളിക്കാരായ ഏഴ്‌ സുഹൃത്തുക്കള്‍... ഇതിലെ മിക്കവരും (പ്രമുഖര്‍ എന്ന്‌ പറയുന്നതാവും ശരി) വലിയ സാമ്പത്തികശേഷിയില്ലാതെ, കുടുംബപ്രാരാബ്ദങ്ങളുമായി തട്ടിമുട്ടി ജീവിക്കുന്നവര്‍. ഇവരുടെ കയ്യബദ്ധം കൊണ്ട്‌ കളിക്കളത്തില്‍ പരിക്കേറ്റ ഒരുത്തണ്റ്റെ ജീവന്‍ രക്ഷിക്കാന്‍ പണം സംഘടിപ്പിക്കേണ്ടിവന്നതിണ്റ്റെ പേരില്‍ ചെറിയൊരു ക്വൊട്ടേഷന്‍ പണി ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാര്‍, പിന്നീട്‌ ഒന്ന്‌ രണ്ട്‌ പ്രാവശ്യം കൂടി ഇത്‌ ആവര്‍ത്തിക്കേണ്ടിവരുന്നു. തുടര്‍ന്ന്‌, ഒരു ചതിയില്‍ പെട്ട്‌ കൊലപാതകക്കുറ്റം ആരോപിക്കപ്പെടുകയും അതില്‍ നിന്ന്‌ കരകയറാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ ഈ സിനിമയുടെ കഥാസാരം.

ഒരു ശക്തയായ ഒരു വനിതാ പോലീസ്‌ ഓഫീസറായി നദിയാ മൊയ്തുവിണ്റ്റെ ഇടപെടലാണ്‌ ഈ കഥയിലെ നിര്‍ണ്ണായക ഘടകം.

കാര്യമായ അഭിനയപാടവം ഒന്നും പ്രകടിപ്പിക്കാനില്ലാത്തതിനാല്‍ തന്നെ എല്ലാവരും മോശമില്ലാതെ സിനിമയിലുണ്ട്‌ എന്ന്‌ പറയാം. പക്ഷേ, നദിയാമൊയ്തുവിണ്റ്റെ പോലീസ്‌ ഓഫിസര്‍ വളരെ മികച്ചുനിന്നു.

തിരക്കഥയിലെ പാളിച്ചകള്‍ വളരെ പ്രകടമായിരുന്നു എന്നത്‌ തന്നെ ഈ സിനിമയെ ആകര്‍ഷകമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

സ്ളോ മോഷനും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും മിക്സ്‌ ചെയ്ത്‌ ശ്രമിച്ചിട്ടും പ്രേക്ഷകരുടെ കയ്യടി വാങ്ങിയെടുക്കാന്‍ മാത്രം കെല്‍പ്പ്‌ പുതിയ പിള്ളേര്‍ക്ക്‌ ഇല്ലാ എന്ന സത്യം വിസ്മരിക്കാന്‍ വയ്യ.

സ്ളോമോഷനില്‍ നടത്തിച്ച്‌ ഒരുമിച്ച്‌ തിരിച്ചുനിര്‍ത്തുന്ന സ്ഥിരം പരിപാടിയൊക്കെ ജോഷി സാറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഫുട്ബോള്‍ ടൂര്‍ണ്ണമെണ്റ്റിണ്റ്റെ ഫൈനല്‍ നടക്കുമ്പോള്‍ കളി കാണാന്‍ നില്‍ക്കാതെ ബാറിലേയ്ക്ക്‌ പോകുന്ന ടീം ഒഫീഷ്യത്സിനെ കാണിച്ചുതന്ന്‌ സഹായിച്ചതിന്‌ ഇക്ബാല്‍ സാറിനും ജോഷി സാറിനും നന്ദി. എന്നാലാണല്ലോ ആള്‌ മാറി ഫൌള്‍ നടത്താന്‍ പറ്റുകയുള്ളൂ.. നല്ല ഐഡിയ.

ഇനി, എതിര്‍ ടീമിലെ ഫൌള്‍ വീരനായ ഒരുത്തന്‍ സെവന്‍സ്‌ ഇറങ്ങുന്നത്‌ കണ്ട്‌ പേടിച്ച്‌ ഒളിക്കുന്ന രംഗം അല്‍പം ദയനീയമായിപ്പോയി.

ഈ സിനിമയില്‍ ആവശ്യമുള്ള സമയത്തൊക്കെ ടി.വി. ചാനല്‍ തുറന്നാല്‍ ഒരേ ചേട്ടന്‍, ഒരേ വേഷത്തില്‍ ഇരുന്ന്‌ വാര്‍ത്ത വായിച്ചോണ്ടിരിക്കും. ഇങ്ങേര്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ എന്ന്‌ തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.

സെവന്‍സിനെ അന്വേഷിച്ചുനടക്കുന്ന ടീമുകള്‍ അതിലൊരുത്തണ്റ്റെ കാര്യം തീര്‍ത്തതില്‍ പിന്നെ ബാക്കി പ്ളാനൊക്കെ കെട്ടിപ്പൂട്ടി എവിടെപ്പോയി എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം, അത്ര ദിവസം പേടിച്ച്‌ നടന്ന സെവന്‍സ്‌, പിന്നീട്‌ സര്‍വ്വസ്വതന്ത്രരായി വ്യാപരിക്കുന്നത്‌ കാണാം.

കുറ്റം തെളിയിക്കാനോ, കുറ്റക്കാരല്ലെന്ന് സ്ഥാപിക്കാനോ മോബൈല്‍ ഫോണിലുള്ള വീഢിയോ സുലഭമായി ലഭിക്കുന്നതിനാല്‍ സിനിമാക്കാര്‍ അത്യാവശ്യം ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ കഷ്ടപ്പെട്ടുപോയേനേ...

ഒരുത്തനെക്കൊണ്ടു മാത്രമല്ല, കണ്ടവരൊക്കെ വീഡിയോ എടുക്കുന്നുണ്ടോ എന്തോ? ഒരു വീഡിയോ സെവന്‍സിനെ കുടുക്കാനും, ഒരു വീഡിയോ രക്ഷിക്കാനും... കോമ്പ്ളിമെണ്റ്റ്സ്‌....

ഗുണ്ടാപയ്യന്‌ ദുരിതശയ്യയില്‍ കിടന്ന് മാനസാന്തരവും പുണ്യാളപദവിയും വളരെ പുതുമയുള്ള സംഗതി തന്നെ.

വനിതാപോലീസ്‌ ഒാഫീസറുടെ ഒരു ഡയലോഗ്‌ ശ്രദ്ധിക്കുക. അതേ വരികളായിക്കൊള്ളണമെന്നില്ല, പക്ഷേ, അര്‍ത്ഥം ഏതാണ്ട്‌ ഇതേപോലെ വരും... "ഈ രണ്ട്‌ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ നിയമത്തിണ്റ്റെ വഴിയല്ലാതെ ചിലത്‌ ചിലപ്പോള്‍ ഞാന്‍ ചെയ്തേക്കും. പക്ഷേ, ഒരു പോലീസ്‌ ഒാഫീസറ്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ല, പ്രത്യേകിച്ചും ഒരു ലേഡി ഒാഫീസര്‍.. "

ഇത്‌ കേട്ടാല്‍ നമുക്ക്‌ തോന്നാവുന്ന ഒരു സംശയം.. "അതെന്താ ലേഡി പോലീസ്‌ ഒാഫീസറ്‍ അങ്ങനെ ചിന്തിച്ചാല്‍? "

ഉത്തരം ആത്മഗതത്തില്‍ ഒതുക്കണം.. "ചിന്തിക്കേണ്ട.. അത്ര തന്നെ"

ഗുണ്ടായിസത്തില്‍ നിന്ന് ഈ ചെറുപ്പക്കാരെ രക്ഷിക്കാന്‍ ഉപദേശവും ശിക്ഷയുമെല്ലാം നല്‍കുന്ന ഈ പോലീസ്‌ ഒാഫീസര്‍ ഒടുവില്‍ ഈ പിള്ളേരെ കൊലയ്ക്ക്‌ കൊടുക്കാന്‍ വിടുന്നതോടെ അവര്‍ ഈ സിനിമയില്‍ ചെയ്ത നല്ല പ്രവര്‍ത്തികള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തം ചെയ്തു.

എതിര്‍ ഗ്രൂപ്പുകളെ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ സെവന്‍സ്‌ നടത്തുന്ന ധീരോചിതമായ മണ്ടന്‍ കളി, വീരോചിതം തന്നെ. അവസാനം തോക്ക്‌ തട്ടിയിട്ട്‌ നടക്കാന്‍ പറ്റാത്ത സ്ഥിതി. എല്ലാവരുടെ കയ്യിലും തോക്ക്‌... എന്തായാലും തോക്ക്‌ കണ്ട്‌ കൊതി തീര്‍ന്നു.

കയ്യിലെ മൊബൈലില്‍ ഉള്ള വീഡിയോ ക്ളിപ്പ്‌ എതിര്‍ഗ്രൂപ്പിന്‌ അയച്ച്‌ കൊടുത്ത്‌ മിണ്ടാതിരുന്നെങ്കില്‍ സിനിമ വലിയ കോലാഹലവും സെവന്‍സിണ്റ്റെ കയ്യങ്കളിയുമില്ലതെ തീര്‍ന്നേനെ. ഇതിനാണോ രണ്ട്‌ പാട്ടവണ്ടിയും ഒാടിച്ച്‌ ഓടിച്ചാടി ഇടികൂടി ഇത്രയും കാണിച്ചത്‌ എന്ന സംശയം ബാക്കി.

ഫുഡ്ബോള്‍ കളിയിലെ ചില ആക്‌ ഷനുകള്‍ ഉള്‍പ്പെട്ട ഫൈറ്റ്‌ സീനില്‍ നല്ല വലുപ്പമുള്ള വെട്ട്‌ കല്ല് പോലുള്ള ഐറ്റംസ്‌ ഫുഡ്ബോള്‍ കിക്ക്‌ ചെയ്യുന്നപോലെ തിരിഞ്ഞും മറഞ്ഞും പറന്നും അടിച്ച്‌ തെറിപ്പിച്ച്‌ വില്ലന്‍മാര്‍ക്കിട്ട്‌ കൊള്ളിക്കുന്ന രംഗം കണ്ടാല്‍ ആരായാലും ഒന്ന് കോള്‍മയിര്‍ കൊള്ളും... 'എണ്റ്റമ്മേ...' എന്നൊരു പുറത്തുവരാത്ത നിലവിളിയും.

സെവന്‍സിണ്റ്റെ ഒരു ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്‌. ഒരുത്തന്‍ തട്ടിപ്പോയപ്പോള്‍ വേറൊരുത്തന്‍ വന്ന് കേറി. സിനിമ കഴിയാറായപ്പോള്‍ ഒരുത്തന്‌ ഗള്‍ഫില്‍ പോകാന്‍ വിസ വന്നു. അപ്പോഴുണ്ട്‌ ദേ വരുന്നു ഗുണ്ട മാനസാന്തരപ്പെട്ട്‌ പുണ്യാളനായ പയ്യന്‍. എന്തായാലും കോറം തികച്ച്‌ ജോഷി സാറ്‌ സിനിമ അവസാനിപ്പിച്ചു.

അസഹ്യമായതല്ലെങ്കിലും അത്ര സഹനീയവുമല്ലാത്ത കുറേയധികം കണ്ട്‌ മടുത്ത പുതുമകളുള്ള ഒരു പുതിയ സിനിമ.

Rating : 3.5 / 10

Wednesday, September 07, 2011

പ്രണയം



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ളെസ്സി
നിര്‍മാണം: സജീവ്‌ പി. കെ. , ആനി സജീവ്‌

വിദേശത്ത്‌ ജോലിചെയ്യുന്ന മകണ്റ്റെ ഭാര്യയോടും മകളോടുമൊപ്പം എറണാകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന അച്യുതമേനോന്‍ ഒരു ദിവസം അവിചാരിതമായി ലിഫ്റ്റില്‍ വെച്ച്‌ ഗ്രേസിയെ കാണുന്നു. ഇതേത്തുടര്‍ന്ന്‌ അച്യുതമേനോന്‌ രണ്ടാമത്തെ ഹൃദയാഘാതം സംഭവിക്കുന്നു.

ഗ്രേസി തണ്റ്റെ ഭര്‍ത്താവ്‌ മാത്യൂസിനോടൊപ്പം ഇതേ ഫ്ളാറ്റില്‍ താമസിക്കുന്ന മകളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്നു. കോളേജ്‌ പ്രൊഫസറായിരുന്ന മാത്യൂസ്‌ ഇപ്പോള്‍ ശരീരം പകുതി തളര്‍ന്ന്‌ വീല്‍ ചെയറില്‍ തണ്റ്റെ ജീവിതം തള്ളിനീക്കുന്നു.

അച്യുതമേനോണ്റ്റെ കുടുംബത്തേയും ഗ്രേസിയുടെ കുടുംബത്തേയും ബന്ധിപ്പിക്കുന്ന ഘടകങ്ങളും അതുമൂലം ഇവരുടെ കുടുംബങ്ങളിലും ഇവര്‍ക്കിടയിലും ഉണ്ടാകുന്ന ജീവിതസ്പര്‍ശിയായ അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ചിത്രീകരണമാണ്‌ പ്രണയം.

പണ്ടൊക്കെ കണ്ണില്‍ കണ്ണില്‍ നോക്കിയാല്‍ പ്രണയമാണെന്ന്‌ പറഞ്ഞ്‌ അച്യുതമേനോനും ഗ്രേസിയുമായ പ്രണയത്തെ സംവിധായകന്‍ സൂത്രത്തില്‍ ഉറപ്പിച്ചു.

എവിടെയൊക്കെയോ ചില വിട്ടുപോകലുകള്‍ തോന്നുമെങ്കിലും പൊതുവേ നല്ല കെട്ടുറപ്പുള്ള ഒരു ചിത്രം ഒരുക്കുവാന്‍ ബ്ളസ്സിക്കും ടീമിനും സാധിച്ചിരിക്കുന്നു.

വീല്‍ ചെയറിലിരുന്ന്‌ പ്രൊഫസര്‍ മാത്യൂസ്‌ (മോഹന്‍ ലാല്‍) ഒരുപാട്‌ ഫിലോസഫിയൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും എല്ലം സന്ദര്‍ഭത്തിനുചേരുന്നതാണെന്ന്‌ തോന്നിയില്ല. ഇനി, മനസ്സിലാവാഞ്ഞിട്ടാണോ എന്തോ?

അനുപം ഖേറിണ്റ്റെ ലിപ്‌ മൂവ്‌ മെണ്റ്റ്സ്‌ പലപ്പോഴും കഷ്ടമായി തോന്നി. എങ്കിലും, മിതമായ രീതിയില്‍ തന്നെ ഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിച്ച്‌ അദ്ദേഹം, അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി.

ജയപ്രദയും തണ്റ്റെ റോള്‍ മനോഹരമായി തന്നെ കൈകാര്യം ചെയ്തു.

മോഹന്‍ ലാലിണ്റ്റെ മാതൂസാണ്‌ ഈ ചിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ചത്‌.

അനൂപ്‌ മേനോണ്റ്റെ അഭിനയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

എല്ലാവരുടേയും അഭിനയം മികച്ചുനിന്നതിനാല്‍ തന്നെ, ഈ ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ നല്ലൊരു പ്രതിഫലനം ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു.

സുഖവും സുന്ദരവുമായ പ്രണയത്തില്‍ തന്നെ സംഭവിക്കുന്ന നൊമ്പരങ്ങളും തിരിച്ചറിവുകളും പ്രായശ്ചിത്തങ്ങളും പലപ്പോഴും പ്രേക്ഷകമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും മാനസികവികാരങ്ങളെ തൊട്ടുണര്‍ത്തുകയും ചെയ്യുന്നു എന്നിടത്താണ്‌ ഈ സിനിമയുടെ വിജയം.

പ്രണയം എന്ന കേന്ദ്രബിന്ദുവല്ലാതെ മറ്റ്‌ പല മനുഷ്യബന്ധങ്ങളുടെ തീവ്രതകളും ഈ ചിത്രത്തീല്‍ പലപ്പോഴും കടന്നുവരുന്നുമുണ്ട്‌.

ഛായാഗ്രഹണം, സംഗീതം എന്നിവ ഈ ചിത്രത്തിന്‌ വളരെ നല്ലൊരു പിന്തുണ നല്‍കിയിട്ടുണ്ടെന്നത്‌ വ്യക്തം.

പൊതുവേ പറഞ്ഞാല്‍ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കാവുന്ന ജീവിതഗന്ധിയായ സന്ദര്‍ഭങ്ങളും നല്ല ജീവിതവീക്ഷണത്തിണ്റ്റെ ഉദാഹരണങ്ങളും ചേര്‍ന്ന്‌ മനോഹരമാക്കിയ ഒരു ദൃശുകാവ്യം എന്നുതന്നെ 'പ്രണയം' എന്ന സിനിമയെ വിലയിരുത്താം.

Rating: 7 / 10

Sunday, September 04, 2011

തേജാഭായി & ഫാമിലി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു കരുണാകരന്‍
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി

ലോജിക്കുകളോ ക്വാളിറ്റിയോ നോക്കാതെ ഇതൊരു ലാഘവത്തോടെ കാണേണ്ട സിനിമയാണ്‌ എന്നാണെങ്കില്‍ ഈ റിവ്യൂവിനേയും അങ്ങനെത്തന്നെ കാണണമെന്ന് അപേക്ഷ.

മലേഷ്യയില്‍ അധോലോകത്ത്‌ ഉന്നതസ്ഥാനീയനായ തേജാഭായി. ഏതെങ്കിലും ഒരു ഏരിയയിലെ കെട്ടിടങ്ങളോ പ്രോപ്പര്‍ട്ടിയോ ഇദ്ദേഹത്തിണ്റ്റെ ആളുകള്‍ വന്ന് 'തേജാഭായി സീല്‍' പതിപ്പിച്ചാല്‍ പിന്നെ ചോദ്യോം പറച്ചിലും ഒന്നുമില്ല. അത്‌ അവരുടേതായി അത്രേ. ('വെള്ളരിക്കാപ്പട്ടണം' അല്ല, മലേഷ്യയാണ്‌.. ഒര്‍മ്മിപ്പിച്ചൂന്ന് മാത്രം...)

ഇനി അഥവാ ആര്‍ക്കെങ്കിലും ചോദ്യം ചെയ്യണമെന്നു തോന്നിപ്പോയാല്‍ തേജാഭായി കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ളാസ്സും വച്ച്‌ ഒരുപ്രാവശ്യം സ്ളോമോഷനില്‍ വരും.. കൂടെ ഏകദേശം ഇതേ വേഷവിധാനത്തില്‍ (കോട്ടിണ്റ്റെ കളര്‍ വ്യത്യാസം കാണും) കൂട്ടാളികളും ഉണ്ടാകും. ഇവര്‍ നിരന്ന് നിന്ന് പല വലുപ്പത്തിലും ഡിസൈനിലും ഉള്ള തോക്കുകള്‍ കൊണ്ട്‌ ഒരു വെടിക്കെട്ട്‌ നടത്തും... ചോദ്യം ചെയ്ത ആളുടെ ദേഹത്തല്ല, ചുറ്റിലുമാണ്‌ ഈ വെടിക്കെട്ട്‌. ഇത്‌ കണ്ട്‌ ഹിസ്റ്റീരിയ ബാധിച്ച്‌ എവിടെ വേണേലും ഒപ്പിട്ട്‌ കൊടുത്ത്‌ പാവങ്ങള്‍ സ്ഥലം വിടും.

ഇനി അഥവാ വേറെ കോട്ടിട്ട ക്വൊട്ടേഷണ്‍ ടീമുകള്‍ വന്നാല്‍ തേജാഭായി എല്ലാവരേയും ഒറ്റയ്ക്ക്‌ നേരിടും.. ഇത്‌ പുള്ളി തണ്റ്റെ ബോഡി വല്ലപ്പോഴും അനങ്ങാന്‍ വേണ്ടി ചെയ്യുന്നതാണത്രേ... ഒരു പ്രത്യേകത എന്തെന്നാല്‍, തേജാഭായിയുടെ ഗ്യാങ്ങിണ്റ്റെ കയ്യില്‍ മാത്രമേ തോക്ക്‌ ഉണ്ടാവുള്ളൂ... ബാക്കി ടീമുകളെല്ലാം വാളിണ്റ്റെ ആളുകളാ... തോക്കുപോലെതന്നെ വാളും തേജാഭായിയ്ക്ക്‌ വഴങ്ങും... ഈയിടെ 'ഉറുമി' ട്രെയിനിംഗ്‌ കിട്ടിയിട്ടുണ്ടല്ലോ.. അങ്ങനെ എല്ലാവരേയും വെട്ടി നോവിച്ച്‌ (കൊല്ലൂല്ലെന്ന് തോന്നുന്നു) കോട്ട്‌ നേരെയാക്കി നില്‍ക്കുമ്പോള്‍ കൊണ്ടുപോകാന്‍ വണ്ടി വരും... എന്ത്‌ വണ്ടിയാണെന്നോ... ഹെലികോപ്റ്റര്‍ വണ്ടി. ഇങ്ങനെയുള്ള ഒരു സംഭവമാണ്‌ തേജാഭായി.

ഈ തേജാഭായിയ്ക്ക്‌ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്‍പരയായ ഒരു പെണ്‍കുട്ടിയോട്‌ വല്ലാത്ത പ്രേമം തോന്നിയതിനാല്‍ ആ കുട്ടിയുടെ ഇഷ്ടം നേടാനായി ശ്രമങ്ങള്‍ നടത്തുന്നു. ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്ല തറവാട്ടുകാര്‍ക്കേ മോളെ വിവാഹം ചെയ്തു കൊടുക്കൂ. മാത്രമല്ല, ഇയാള്‍ക്ക്‌ വിശ്വാസമുള്ള ഒരു യോഗാചാര്യ സ്വാമി (സുരാജ്‌ വെഞ്ഞാര്‍മൂട്‌) പറഞ്ഞപോലെയേ ബാക്കി എല്ലാം ചെയ്യൂ. തേജാഭായി ഈ സ്വാമിയേയും അധീനതയിലാക്കി നാട്ടിലെത്തി വീടും വീട്ടുകാരേയും വാടകയ്ക്ക്‌ സംഘടിപ്പിച്ച്‌ തണ്റ്റെ ശ്രമങ്ങള്‍ നടത്തുന്നതാണ്‌ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കുറേ ഹാസ്യതാരങ്ങളെ തള്ളിക്കയറ്റി ഒരു കോമഡിടൂര്‍ നടത്താന്‍ ദീപു കരുണാകരന്‍ കിണഞ്ഞു ശ്രമിച്ചിരിക്കുന്നു എന്ന് വ്യക്തം. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാവുന്ന സീനുകള്‍ (ആവര്‍ത്തനമെങ്കിലും) ഉണ്ടെങ്കിലും പൊതുവേ ഒരു ദയനീയസ്ഥിതി ചിത്രത്തെ ബാധിച്ചിരിക്കുന്നു.

ഈ ചിത്രം കണ്ടതിനെത്തുടര്‍ന്നുണ്ടായ ചില സംശയങ്ങളും നിഗമനങ്ങളും..

1. കൃത്യം 5 മണിയാകുമ്പോള്‍ തേജാഭായിയും കൂട്ടരും അവരുടെ ജോലി നിര്‍ത്തും. ഒരാളെ വെടിവെക്കാന്‍ പോകുകയാണെങ്കില്‍ പോലും 5 മണി അടിച്ച്‌ കഴിഞ്ഞാല്‍ അത്‌ പിറ്റേന്നാളേയ്ക്ക്‌ വയ്ക്കും. പക്ഷേ, രാവിലെ എപ്പോള്‍ പരിപാടി വീണ്ടും തുടങ്ങും എന്ന് വ്യക്തമല്ല.

2. തോക്ക്‌ തേജാഭായിയുടെ ടീമിനുമാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യയില്‍ നിയമം ഉണ്ടോ എന്നൊരു സംശയം.

3. 5 PM മണികഴിഞ്ഞാല്‍ മറ്റ്‌ അധോലോകസംഘങ്ങളും ജോലി നിര്‍ത്തുമോ എന്ന് അറിയില്ല. അങ്ങനെയാണ്‌ മലേഷ്യയില്‍ നിയമം എന്നു തോന്നുന്നു. അല്ലെങ്കില്‍ പിന്നെ തേജാഭായിയുടെ പണി പണ്ടേ തീര്‍ന്നേനെയല്ലോ.

4. യോഗാചാര്യന്‍ യോഗ പഠിപ്പിക്കുന്നതിനുമുന്‍പ്‌ മലയാളം കോഴ്സ്‌ ഉണ്ടാകുമോ അതോ യോഗാ കോഴ്സ്‌ കഴിയുമ്പോഴേയ്ക്ക്‌ മലേഷ്യക്കാരോക്കെ മലയാളം പഠിക്കുമോ എന്നൊരു സംശയം.

5. നായികയുടെ അച്ഛന്‍ യോഗാചാര്യന്‍ പറഞ്ഞതേ അനുസരിക്കൂ എന്ന് പറയുന്നുണ്ട്‌. അതായത്‌, അത്ര വിശ്വാസവും ബഹുമാനവും ആണെന്നര്‍ത്ഥം. പക്ഷേ, യോഗാചാര്യന്‌ പെണ്‍കുട്ടിയുടെ അച്ഛനെയാണ്‌ പേടിയും ബഹുമാനവും. മാത്രമല്ല, ഈ യോഗാചാര്യനെ സ്റ്റുപിഡ്‌ ഇഡിയറ്റ്‌ എന്നൊക്കെ ഒരു സാഹചര്യത്തില്‍ വിളിക്കുന്നുമുണ്ട്‌. പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ ഒരു ഗുരു ശിഷ്യ ബന്ധം ആയിരിക്കും എന്ന് ഊഹിക്കാം.

6. മലേഷ്യയിലൊക്കെ ജീവകാരുണ്യപ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായി ഏത്‌ ഹോസ്പിറ്റലിലും ആര്‍ക്ക്‌ വേണേല്‍ കയറിച്ചെന്ന് പരിക്ക്‌ പറ്റിയവരുടെ മുറിവുകള്‍ എല്ലാം വൃത്തിയാക്കി ശുശ്രൂഷിക്കാം എന്ന് മനസ്സിലായി.

7. മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയവര്‍ മലയാളം പത്രം വായിക്കുക വിരളമായിരിക്കും എന്ന് മനസ്സിലായി. പേപ്പറില്‍ ഒരു പേജ്‌ വലുപ്പത്തില്‍ ഫോട്ടോ വച്ച്‌ കൊടുത്ത പരസ്യം നായികയോ അച്ഛനോ കണ്ടേ ഇല്ല.

8. 'ലിവിംഗ്‌ ടുഗദര്‍' എന്ന ആശയം നടപ്പിലാക്കാനാണാവോ നായിക കല്ല്യാണം നിശ്ചയിക്കുന്നതിനുമുന്‍പ്‌ തന്നെ നായകണ്റ്റെ വീട്ടില്‍ വന്ന് താമസം തുടങ്ങുന്നത്‌. കുറേ കഴിഞ്ഞപ്പോഴേയ്ക്കും വാടകബന്ധുക്കളാണെന്നറിഞ്ഞിട്ടുകൂടി എല്ലാവരുമായി ആ ഒരു ഒത്തൊരുമയും മാനസികമായ അടുപ്പവും കണ്ടാല്‍ ആരുടേയും നെഞ്ച്‌ തകര്‍ന്നുപോകും

ഈ സംശയങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമിടയിലും കുറേ നല്ല സംഗതികളും ഈ ചിത്രത്തിലുണ്ട്‌. ഗാനനൃത്ത രംഗങ്ങള്‍ മികച്ചുനിന്നു. പ്രത്യേകിച്ചും 'ഒരു മധുരകിനാവിന്‍' എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം വളരെ ആകര്‍ഷണീയമായി.

അത്ര ഗംഭീരമായ അഭിനയസാദ്ധ്യതകളൊന്നുമില്ലെങ്കിലും അഖില തണ്റ്റെ റോള്‍ നന്നായി ചെയ്തു.

പൃഥ്യിരാജ്‌ കോമഡി രംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു.

ജഗതിയും ജഗതീഷും സീരിയസ്സായി ഇമോഷണലാകുന്നത്‌ കണ്ടപ്പോഴാണ്‌ കൂടുതല്‍ ചിരി വന്നത്‌.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ ഈ ചിത്രത്തിന്‌ നല്ല സംഭാവന നല്‍കിയിട്ടുണ്ട്‌. പക്ഷേ, പലപ്പോഴും കൈവിട്ടുപോയ ഒരു ലക്ഷണം അനുഭവപ്പെട്ടിരുന്നു.

ദ്വയാര്‍ത്ഥപ്രയോഗമുള്ളതും അശ്ളീലച്ചുവയുള്ളതുമായ ഡയലോഗുകള്‍ ഹാസ്യത്തിണ്റ്റെ കൊഴുപ്പിനായി ചിലയിടത്ത്‌ ഉപയോഗിച്ച്‌ നോക്കിയിട്ടുണ്ട്‌.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന ചില പതിവ്‌ ചേരുവകളില്‍ വട്ടമിട്ട്‌ നിന്ന് ചെകിടിത്തടി, ഒാടിച്ചിട്ട്‌ തലയ്ക്കടി, ആളുമാറി കെട്ടിപ്പിടി, ആള്‍മറാട്ടക്കളിയോകളി തുടങ്ങിയവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ഒട്ടും സീരിയസ്സായ ഒരു കഥ പ്രതീക്ഷിക്കാതെ കുറേ നര്‍മ്മമുഹൂര്‍ത്തങ്ങളോടെ ആസ്വദിക്കാവുന്ന ഒരു സിനിമ എന്ന് പ്രതീക്ഷിച്ച്‌ പോയാല്‍ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ദുര്യോഗം.

Note: ഒബറോണിലെ സിനിമാക്സില്‍ നിന്ന് ഒരു ഫുള്‍ ഫാമിലി (തേജാഭായി ആണ്റ്റ്‌ ഫാമിലി അല്ല, പ്രായമായ അച്ഛനും അമ്മയും കോളേജില്‍ പഠിക്കുന്ന മകന്‍, ചേട്ടന്‍ ചേട്ടത്തിയമ്മ എന്നിവര്‍ അടങ്ങിയ ഫാമിലി) ഇണ്റ്റര്‍വെല്‍ സമയത്ത്‌ സിനിമയെ പ്രാകിക്കൊണ്ട്‌ എഴുന്നേറ്റ്‌ പോകുന്നതിന്‌ സാക്ഷ്യം വഹിച്ചപ്പോള്‍ അത്ഭുതം തോന്നി. ഇത്ര കാശ്‌ മുടക്കിയാലും അവനവണ്റ്റെ സമയവും ഉറക്കവുമാണ്‌ വലുതെന്ന പ്രഖ്യാപനമായി ഇതിനെ തോന്നി.

Rating: 3 / 10

Monday, July 18, 2011

കലക്ടര്‍ (Collector)



സംവിധാനം: അനില്‍ സി മേനോന്‍
കഥ: A Cube Productions
തിരക്കഥ സഹായി: രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം: V V സാജന്‍, അബ്ദുള്‍ അസീസ്‌

വലിയ കെട്ടിടനിര്‍മ്മാണകമ്പനികളുടെ അധീനതയിലേയ്ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ മറ്റ്‌ ചില സംസ്ഥാനങ്ങളിലെ ചില ഉന്നതലോബികളും നശീകരണശ്രമങ്ങളുമായി ഇടപെടുകയും, ചില തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്യുന്നിടത്താണ്‌ ജില്ലാ കളക്ടര്‍ ആയി ഡല്‍ഹിയില്‍ നിന്ന്‌ അവിനാഷ്‌ വര്‍മ്മയെ (സുരേഷ്‌ ഗോപി) മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൊണ്ടുവരുന്നത്‌.

സിറ്റിയെ ദുഷ്ടശക്തികളുടെ പിടിയില്‍ നിന്ന്‌ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം നല്‍കുന്നതോടെ കളക്ടര്‍ തണ്റ്റെ ദൌത്യം തുടങ്ങുകയായി.

കെട്ടിടമാഫിയ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സ്ഥലം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതും, അവര്‍ക്ക്‌ പോലീസ്‌ ഉന്നതരും മന്ത്രിമാരുമടക്കമുള്ളവരുടെ പിന്തുണ ഉണ്ടാകുന്നതും, ഇവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നായകന്‍ ശ്രമിക്കുന്നതും പൊതുവേ നിരവധി സിനിമകളില്‍ കണ്ട്‌ മടുത്ത സംഗതികളാണ്‌.

അതേപോലെ തന്നെ, നായകനെ വരുതിയിലാക്കാന്‍ അയാളുടെ കുടുംബത്തിലെ ചിലരെ ബിസിനസ്‌ പങ്കാളികളാക്കി നടത്തുന്ന ശ്രമങ്ങളും അതിന്നൊടുവില്‍ നായകനോട്‌ അടുപ്പമുള്ളവരെ കൊലപ്പെടുത്തുന്നതും നായകന്‍ അമ്മയുടെയും വീട്ടുകാരുടേയും പഴികേള്‍ക്കേണ്ടിവരുന്നതും പലതവണ കണ്ടിട്ടുള്ളതാണ്‌.

വില്ലന്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ വില്ലണ്റ്റെ ചേട്ടന്‍ (മെയിന്‍ വില്ലന്‍) രംഗപ്രവേശം ചെയ്യുന്നതും പ്രതികാരശ്രമങ്ങള്‍ നടത്തുന്നതും നായകന്‍ പ്രതിരോധിക്കുന്നതും പതിവ്‌ കാഴ്ച തന്നെ.

സിനിമയുടെ അവസാനരംഗങ്ങളോടടുത്ത്‌ കലക്ടറെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ മര്‍ദ്ദിക്കുന്നതായും തുടര്‍ന്നുള്ളതുമായ സീക്വന്‍സ്‌ അനാവശ്യവും ഒരല്‍പ്പം യുക്തിക്കുറവുള്ളതുമായി തോന്നി. അവിടെ എന്തൊക്കെയോ ഒരു നിഗൂഢതയും അനുഭവപ്പെടുന്നു എന്നതും വസ്തുതയാണ്‌.

പക്ഷേ, ഈ ആവര്‍ത്തന കഥാസന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട്‌ തന്നെ, കുറേയൊക്കെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗികമായ പ്രതിവിധികളും കലക്ടറുടെ നടപടികളിലൂടെ കൊണ്ടുവരാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌.

ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന നിലയില്‍ സമീപിച്ചാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

യുക്തിക്ക്‌ നിരക്കാത്ത മണ്ടത്തരങ്ങളോ കൂവാന്‍ അഭിവാഞ്ചയുണ്ടാക്കുന്ന രംഗങ്ങളോ ഇല്ല എന്നതുതന്നെ പ്രേക്ഷകര്‍ക്ക്‌ വളരെ ആശ്വാസം. പല ഡയലോഗുകളും സീനുകളും പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം ഹരം പകരാവുന്നതാണ്‌ എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ ചിത്രത്തിന്‌ നല്ലൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്‌. ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാക്കുകയും ചെയ്തതിന്‌ അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

കലക്ടര്‍ ആയി സുരേഷ്‌ ഗോപി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ പോലീസ്‌ ഒാഫീസറായി വേഷമിട്ട ഒരു അന്യഭാഷാ നടി കല്ലുകടിയായി ഭവിച്ചു. രാത്രിയിലും കൂളിംഗ്‌ ഗ്ളാസ്സ്‌ മുഖത്ത്‌ തള്ളിക്കയറ്റിയത്‌ അത്രയും ഭാഗത്തെ വൃത്തികേട്‌ പ്രേക്ഷകര്‍ കാണേണ്ട എന്ന് വിചാരിച്ചാവാനും മതി.

നെടുമുടിവേണുവിണ്റ്റെ പതിവ്‌ ജ്യേഷ്ഠന്‍ കഥാപാത്രവും, ബാബുരാജിണ്റ്റെ വില്ലന്‍ പോലീസ്‌ കമ്മീഷണറും പതിവുപടിതന്നെ.

ഇടിച്ച്‌ പറത്തുകയും കയറിട്ട്‌ തൂക്കുകയും ചെയ്യുന്ന സംഘട്ടനരംഗങ്ങള്‍ക്ക്‌ പകരം തോക്കുകള്‍ കൊണ്ടുള്ള ആക്‌ ഷന്‍ രംഗങ്ങളാണ്‌ ഈ ചിത്രത്തിലുള്ളത്‌. ഈ സീക്വന്‍സുകള്‍ ഒരു പരിധിവരെ പെര്‍ഫക്ട്‌ ആയി തന്നെ പ്രതിഫലിപ്പിക്കാനും സാധിച്ചിരിക്കുന്നു.

തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ തീ വരുന്ന സംഗതിയുടെ ആനിമേഷന്‍ ഒരല്‍പ്പം അപാകതയുണ്ടാക്കിയെങ്കിലും വെടിയുണ്ട പതിക്കുന്ന ഭാഗങ്ങളിലെ എഫ്ഫക്റ്റുകള്‍ക്ക്‌ ഒറിജിനാലിറ്റി ഉണ്ടാക്കാനായിരിക്കുന്നു എന്നതും ഒരു മേന്‍മയാണ്‌.

ബുദ്ധിയും ചങ്കൂറ്റവുമുള്ള അധികാരമുള്ളവര്‍ക്ക്‌ മുന്നില്‍ പണക്കൊഴുപ്പിന്‌ വിജയിക്കാനാവില്ല എന്നും കലക്ടര്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

ബോറടിയില്ലാതെ ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന മനോഭാവത്തോടെ ചിത്രം കാണാനായി പോയാല്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാകുന്നു കലക്ടര്‍.

Rating : 5 / 10

ദി ഫിലിം സ്റ്റാര്‍ (The Film Star)

സംവിധാനം: സഞ്ചീവ്‌ രാജ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. സുരേഷ്‌ ബാബു

വ്യവസായവല്‍ക്കരണത്തിണ്റ്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട്‌ മുഖ്യധാരയില്‍ നിന്ന് ഒതുങ്ങി കഷ്ടപ്പെട്ട്‌ ജീവിതം തുടരേണ്ടിവരുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധിയായി, അവരുടെ ഇടയില്‍ നിന്ന് ജീവിതാനുഭവങ്ങളുടെ തിരക്കഥയുമായി നന്ദഗോപന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണിനെ കാണാനായി ശ്രമിക്കുന്നു. രണ്ട്‌ വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സൂര്യകിരണിണ്റ്റെ ഹോട്ടലില്‍ നുഴഞ്ഞുകയറിയെങ്കിലും വേദനയോടെ തണ്റ്റെ കയ്യിലുള്ള തിരക്കഥ നന്ദഗോപന്‍ അവിടെ എറിഞ്ഞിട്ട്‌ പോയെങ്കിലും സൂര്യകിരണിണ്റ്റെ മനസ്സിനെ സ്പര്‍ശിച്ച ഒരു കഥ അതില്‍ ഉണ്ടായിരുന്നു.

യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ആ തിരക്കഥ, ആ സംഭവങ്ങള്‍ നടന്ന അതേ സ്ഥലങ്ങളില്‍ വച്ച്‌ ചിത്രീകരിക്കാന്‍ സൂര്യകിരണ്‍ ശ്രമിക്കുമ്പോളുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം.

കമ്മ്യൂണിസ്റ്റ്‌ അനുഭാവമുള്ളവരുടെ മനസ്സില്‍ ഇടയ്ക്കൊക്കെ ഒന്ന് സ്പര്‍ശിക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്‌ എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിണ്റ്റെ ആകെയുള്ള ഒരു മേന്‍മ. മാത്രമല്ല, ആധുനികവല്‍ക്കരണത്തിണ്റ്റെ ഭാഗമായി തുടച്ചുനീക്കപ്പെടുന്ന പാവപ്പെട്ടവണ്റ്റെ വേദനയും ജീവിതവും കുറച്ചൊക്കെ വരച്ചുകാട്ടാനും സാധിച്ചിട്ടുണ്ട്‌ ഈ ചിത്രത്തില്‍. ഒരു രാഷ്ട്രീയ നേതാവിണ്റ്റെയും ഫിലിം സ്റ്റാറിണ്റ്റേയും ജനപിന്തുണയുടെ അസ്ഥിരതയെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇടയ്ക്കൊക്കെ ചില ഡയലോഗുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാനുള്ള ശ്രമമുണ്ടെങ്കിലും വളരെ കുറച്ചേ അതെല്ലാം ഏശുന്നുള്ളൂ.

ദിലീപിനെ പ്രൊജക്റ്റ്‌ ചെയ്ത്‌ കാണിച്ചിരിക്കുന്നെങ്കിലും ഇത്‌ കലാഭവന്‍ മണി ചിത്രത്തില്‍ ദിലീപ്‌ അഭിനയിക്കുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കോട്ടും സ്യൂട്ടും ഇട്ടില്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തോന്നില്ല എന്ന കാരണം കൊണ്ടാവാം ഈ സംഗതി ശരീരത്തില്‍ നിന്ന് ഊരാന്‍ കലാഭവന്‍ മണിക്ക്‌ അധികം അവസരം കിട്ടിയിട്ടില്ല... ഒന്നുകില്‍ സംവിധായകണ്റ്റെ നിര്‍ബന്ധം, അല്ലെങ്കില്‍ മണിയുടെ നിര്‍ബന്ധം... രണ്ടായാലും കോട്ടിന്‌ രക്ഷയില്ല.

ആദ്യത്തെ അര മണിക്കൂര്‍ ഈ ചിത്രം കണ്ടിരിക്കാന്‍ സാധിച്ചാല്‍ അത്‌ നമ്മുടെ ജീവിതത്തിലെ ക്ഷമാശീലത്തിണ്റ്റെ ഉത്തമ മാതൃകയായി മാറും. സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ അതിക്രമങ്ങളും തനി തറ നിലവാരമുള്ള ഹാസ്യശ്രമങ്ങളുമാണ്‌ ആദ്യത്തെ കുറേ നേരം... ഇടയ്ക്ക്‌ ദിലീപും കൂടെ ചേരുന്നുണ്ടെങ്കിലും അങ്ങേര്‍ ഒരു പാവം പിടിച്ച നിലയിലായതിനാല്‍ ഉപദ്രവമില്ല.

പലപ്പോഴും നായികയും നായകനും തമ്മില്‍ ആടിപ്പാടുന്നത്‌ ഇവരിലാരെങ്കിലും സ്വപനം കാണുന്നതായാണ്‌ പതിവ്‌. ഇവിടെ ഒരു പുതുമയുണ്ട്‌.. വെറുതേ നോക്കിനില്‍ക്കുന്ന സുരാജ്‌ വെഞ്ഞാര്‍മൂട്‌ സ്വപനം കണ്ടതിനെത്തുടര്‍ന്ന് കലാഭവന്‍ മണിയും രംഭയും ചേര്‍ന്ന ഒരു ഗാന നൃത്തരംഗം അനുഭവിക്കാന്‍ പ്രേകകര്‍ക്ക്‌ ഗതിവന്നു. ആ ഒരൊറ്റ കാരണം മതി സുരാജിനെ തല്ലിക്കൊല്ലാനുള്ള കലി വരാന്‍.

ഇനിയും ഒരുപാട്‌ പുതുമകളും പ്രത്യേകതകളും ഈ ചിത്രത്തിലുണ്ട്‌. നന്ദഗോപന്‍ എന്ന കഥാപാത്രത്തിന്‌ ചെവി കേള്‍ക്കാന്‍ പാടില്ലെങ്കിലും ഒരു കാല്‍ വെപ്പുകാലാണെങ്കിലും സംഘട്ടനരംഗങ്ങളില്‍ അദ്ദേഹം ഒരു കോമ്പ്രമൈസിനുമില്ല. തടിമാടന്‍മാരെ പുഷ്പം പോലെ ഇടിച്ച്‌ പറപ്പിക്കും, കറക്കിയടിക്കും, അടിച്ച്‌ തെറിപ്പിക്കും. എല്ലാവരും കയറില്‍ കെട്ടി പറക്കുന്നതും തിരിയുന്നതും വ്യക്തമായി മനസ്സിലാക്കിത്തരുന്നു സ്റ്റണ്ട്‌ മാസ്റ്റര്‍... വികലാംഗതയുള്ള ഈ തിരക്കഥാകൃത്തിണ്റ്റെ പരാക്രമം ഒരിക്കലൊന്നുമല്ല, പലപ്രാവശ്യം കാണേണ്ടിവരും...

കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും പുതുമയുണ്ട്‌. നന്ദഗോപണ്റ്റെ കാല്‍ വെട്ടിഎടുത്തത്‌ മന്ത്രിയാണത്രേ... വെട്ടി ആറ്റിലെറിയാന്‍ പറഞ്ഞെങ്കിലും നന്ദഗോപന്‍ ജീവിച്ചിരുന്നു.. എങ്ങനെ? എപ്പോ? എന്തിന്‌? ഈ ചോദ്യങ്ങള്‍ക്ക്‌ ഒരൊറ്റ ഉത്തരമേ ഉള്ളൂ... "ദൈവ നിശ്ചയം"....

കാല്‌ വെട്ടിയ ആളുമായി പാവത്തിന്‌ ഒരു ശത്രുതയുമില്ല, മാത്രമല്ല ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ല. പാവം തന്നെ.

മറ്റൊരുപുതുമ എന്തെന്നാല്‍ പണ്ട്‌ പുരാണകഥകളിലൊക്കെ കേട്ടിട്ടുള്ളപോലെ വെള്ളത്തില്‍ മുങ്ങിമരിച്ചെന്നുകരുതിയ പയ്യന്‍ എങ്ങോ ഒഴുകിപ്പോയി രക്ഷപ്പെട്ടു. ഈ പള്ളീലച്ഛന്‍മാര്‍ കുളിക്കാനിറങ്ങുന്ന പുഴ ഏതാണാവോ? കാരണം, അങ്ങനെ ഒരു അച്ഛനാണ്‌ ഈ കുട്ടിയെ കിട്ടിയതത്രേ..

ഒരാള്‍ വിചാരിച്ചാല്‍ നിലയുള്ള വെള്ളത്തില്‍ മുങ്ങിച്ചാവാന്‍ പറ്റുമോ? പറ്റും... ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം അതിന്‌ ഉദാഹരണം... പുഷ്പം പോലെ മുങ്ങിച്ചത്തു.. വെറുതേ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ മതിയല്ലോ...

ഒടുവില്‍ സിനിമാ ക്ളൈമാസ്കും ഒറിജിനല്‍ ക്ളൈമാക്സും എല്ലാം കൂടി കൂട്ടിക്കുഴച്ച്‌ അവസാനിപ്പിക്കും.

കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പരിശ്രമിച്ചാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാക്കാവുന്ന ഒരു പ്രമേയത്തെ, മണവും നിറവും ഗുണവുമില്ലാത്ത ഒരു ഉല്‍പ്പന്നമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ്‌ വിലയിരുത്തുമ്പോള്‍ തോന്നിയ കാര്യം.

Rating : 2 / 10

ചാപ്പാ കുരിശ്‌



കഥ, സംവിധാനം: സമീര്‍ താഹിര്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റന്‍ സ്റ്റീഫന്‍

സമൂഹത്തിലെ യുവജീവിതത്തിണ്റ്റെ രണ്ട്‌ ധ്രുവങ്ങളിലായി ജീവിക്കുന്ന രണ്ട്‌ ചെറുപ്പക്കാര്‍...
ഒരാള്‍ അര്‍ജുന്‍..(ഫഹദ്‌ ഫാസില്‍) ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ ജീവിതത്തിണ്റ്റെ എല്ലാ സുഖങ്ങളും ഉയര്‍ന്ന ജോലിയും ജീവിത ശൈലിയും ഉയര്‍ന്ന ക്ളാസ്സും സൌന്ദര്യവുമുള്ള സ്ത്രീ ബന്ധങ്ങളും...
മറ്റൊരാള്‍ അന്‍സാരി...(വിനീത്‌ ശ്രീനിവാസന്‍), ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൂപ്പുജോലി... പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ ഉമ്മയ്ക്ക്‌ ഇടയ്ക്ക്‌ മണി ഓര്‍ഡര്‍ അയക്കുന്നതായൊക്കെ കാണിക്കുന്നുണ്ട്‌...

ഒരിക്കല്‍ അര്‍ജുനിണ്റ്റെ കയ്യിലെ ആധുനികമായ ഫോണ്‍ (ഐ ഫോണ്‍) അന്‍സാരിയുടെ കയ്യില്‍ അവിചാരിതമായി കിട്ടുന്നു. അര്‍ജുനിണ്റ്റെ ജോലി സംബന്ധമായ ചില കാര്യങ്ങള്‍ക്കു പുറമേ, അയാളും ഒാഫീസിലെ പെണ്‍കുട്ടിയുമായ ഒരു രഹസ്യവേഴ്ചയുടെ വീഡിയോ ക്ളിപ്‌ കൂടി ആ ഫോണിലുള്ളതിനാല്‍ ഇത്‌ തിരികെ ലഭിക്കുന്നതിനായി അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ സിനിമയുടെ നല്ലൊരു ശതമാനവും...

വളരെ ചെറിയ ഒരു കഥയെ വലിച്ച്‌ നീട്ടി പ്രേക്ഷകരെ മടുപ്പിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.
ഈ രണ്ട്‌ കഥാപാത്രങ്ങളുടെ സ്ഥിരതയില്ലായ്മയാണ്‌ മറ്റൊരു പ്രധാന പ്രശ്നം. ആദ്യം തന്നെ ഇവരെ പരിചയപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ധാരണയല്ല തുടര്‍ന്നങ്ങോട്ട്‌ ഇവരുടെ പ്രവര്‍ത്തികളില്‍ കാണുന്നത്‌. അര്‍ജുന്‍ എന്ന വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ വളരെ പെട്ടെന്ന് വെറും മണ്ടന്‍ നടപടികളിലേയ്ക്ക്‌ മാറുന്നത്‌ ആശ്ചര്യത്തോടെയേ നമുക്ക്‌ കണ്ടിരിക്കാന്‍ കഴിയൂ. അതുപോലെ, വളരെ പാവം പിടിച്ച ഒരു മനുഷ്യനായി തോന്നുന്ന അന്‍സാരി, കുറച്ച്‌ കഴിയുമ്പോള്‍ ഒരു വെറുപ്പിക്കുന്ന മനസ്ഥിതിയിലേയ്ക്ക്‌ പോകുകയും വീണ്ടും നോര്‍മലായതിനുശേഷം പിന്നീട്‌ മറ്റൊരു മാനസികാവസ്ഥയിലെത്തുകയും ചെയ്യുന്നു.

അന്‍സാരിയുടെ പാവം പിടിച്ച ചെറിയൊരു പ്രണയവും, അര്‍ജുനിണ്റ്റെ സ്വാര്‍ത്ഥതയ്ക്കായുള്ള പ്രണയവും മറ്റൊരു പെണ്ണുമായുള്ള വിവാഹനിശ്ചയവുമെല്ലാം ഇതിന്നിടയില്‍ നടക്കുന്നുണ്ട്‌.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച്‌ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഭയപ്പെട്ടപോലെ ആ ഫോണില്‍ നിന്നുള്ള വീഡിയോ ക്ളിപ്പ്‌ ഇണ്റ്റര്‍നെറ്റില്‍ പബ്ളിഷ്‌ ആകുകയും തുടര്‍ന്ന് ജോലിയും ജീവിതവും പ്രതിസന്ധിയിലായ അര്‍ജുന്‍ പ്രതികാരദാഹിയായിത്തീരുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്ക്‌ കാണാം.

രണ്ട്‌ തലത്തിലുള്ള ജീവിതശൈലികളിലേയും ചില നേര്‍ക്കാഴ്ചകളിലേയ്ക്ക്‌ കുറച്ചൊക്കെ ധൈര്യത്തൊടെ ഇറങ്ങിച്ചെല്ലാനായിട്ടുണ്ട്‌ എന്നതും ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതിണ്റ്റെ ആവശ്യകതകള്‍ കാട്ടിത്തരുന്നുണ്ടെന്നതും ഈ സിനിമയുടെ നല്ല വശങ്ങളാണ്‌.ചിത്രത്തിണ്റ്റെ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും സംഘട്ടനങ്ങളിലും ഒരു സ്വാഭാവികത ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും മികവാണ്‌.

ഫഹദ്‌ ഫാസിലിണ്റ്റെയും വിനീത്‌ ശ്രീനിവാസണ്റ്റെയും അഭിനയം മികവ്‌ പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഒരു ചലനം പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയാഞ്ഞത്‌ രചനയിലെ പാളിച്ചകൊണ്ടാണെന്ന് തോന്നി. രമ്യാനമ്പീശന്‍ ഒരു സെക്സി ഗേള്‍ എന്ന പ്രതീതി ജനിപ്പിച്ചപ്പോള്‍ റോമ വെറും ഒരു ഡോള്‍ ഗേള്‍ മാത്രമായി ഒതുങ്ങി. വിനീതിണ്റ്റെ പ്രണയിനിയായി വേഷമിട്ട നിവേദിത മൊഞ്ചുള്ള ഒരു മുസ്ളീം പെണ്‍കുട്ടി എന്ന് തോന്നി.

പക്ഷേ, ഈയിടെ ഒരു ഇണ്റ്റര്‍വ്യൂവില്‍ ഇതിലെ അര്‍ജുനിണ്റ്റെ പ്രണയിനിയായി അഭിനയിച്ച രമ്യാ നമ്പീശന്‍ അവകാശപ്പെട്ടതുപോലെ ആ ലിപ്‌ റ്റു ലിപ്‌ കിസ്സ്‌ ഉള്ളതുകൊണ്ട്‌ ഈ കഥയുടെ സോഷ്യല്‍ കമ്മിറ്റ്‌ മെണ്റ്റ്‌ നിര്‍വ്വഹിക്കപ്പെട്ടു എന്നൊന്നും ഒരുതരത്തിലും തോന്നിയില്ല. രഹസ്യകേളികള്‍ നടത്തുമ്പോള്‍ മൊബൈലില്‍ റെക്കോറ്‍ഡ്‌ ചെയ്യാന്‍ പെണ്‍ കുട്ടികള്‍ സമ്മതിക്കരുത്‌ എന്നതാണാവോ രമ്യാ നമ്പീശന്‌ സമൂഹത്തിലെ പെണ്‍കുട്ടികളോട്‌ പറയാനുണ്ടായിരുന്ന മെസ്സേജ്‌...ആ മെസ്സേജ്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം... മാത്രമല്ല, അങ്ങനെ മൊബൈലില്‍ എടുക്കുന്ന യുവാക്കള്‍ക്കും മെസ്സേജുണ്ട്‌... ഒന്നുകില്‍ അവനവണ്റ്റെ മുഖവും മറ്റും കാണാതെയായിരിക്കണം വീഡിയോ എടുക്കേണ്ടത്‌, അല്ലെങ്കില്‍ എടുത്താലും ഡിലീറ്റ്‌ ചെയ്തേക്കണം... മെസ്സേജ്‌ ഈസ്‌ ക്ളിയര്‍...

ഫോണ്‍ തിരിച്ച്‌ കിട്ടാനായി പോലീസിനെയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിച്ചാല്‍ എന്ത്‌ പ്രശ്നമാണ്‌ സംഭവിക്കുക എന്ന് പ്രേക്ഷകര്‍ ആലോചിച്ച്‌ മെനക്കെടേണ്ട... അങ്ങനെ കഷ്ടപ്പെട്ടാല്‍ ഈ സിനിമയുടെ ഭൂരിഭാഗം സമയവും കാണിക്കേണ്ടിവരില്ലായിരുന്നു.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ഛായാഗ്രഹണവും പൊതുവേ നിലവാരം പുലര്‍ത്തിയതോടൊപ്പം ഒരു സ്റ്റാര്‍ന്‍ഡേര്‍ഡ്‌ ഉള്ള സിനിമ എന്ന പ്രതീതി തോന്നിപ്പിക്കാന്‍ ചെറിയൊരു അളവില്‍ കഴിയുന്നുണ്ടെങ്കിലും മറ്റ്‌ ന്യൂനതകളാല്‍ തന്നെ ഈ ചിത്രം അല്‍പം അസഹനീയവുമായി എന്ന് വേണം പറയാന്‍.

Rating 4.5 / 10

Monday, July 11, 2011

വയലിന്‍ (Violin)



കഥ, തിരക്കഥ, സംഭാഷണം: വിജു രാമചന്ദ്രന്‍
സംവിധാനം: സിബി മലയില്‍

മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെ ഒരു ബംഗ്ളാവില്‍ (ഇപ്പോള്‍ പണയത്തിലാണത്രേ) കേക്കുണ്ടാക്കി കച്ചവടം നടത്തി ജീവിക്കുകയാണ്‌ ഏഞ്ചല്‍ (നിത്യാ മേനോന്‍). ആണ്‍ വര്‍ഗ്ഗത്തെ കണ്‍ മുന്നില്‍ കണ്ടാല്‍ തള്ളയ്ക്ക്‌ വിളിച്ച്‌ കല്ലെറിഞ്ഞ്‌ ഒാടിക്കുന്നതരം പ്രകൃതമാണ്‌ ഏഞ്ചലിണ്റ്റേത്‌. മാത്രമല്ല, ഏഞ്ചലാണ്‌ വീടിണ്റ്റെ ഭരണവും.

ഈ വീടിണ്റ്റെ മുകളിലത്തെ നിലയില്‍ താമസിക്കാനായി ഇതിണ്റ്റെ ഇപ്പോഴത്തെ ഉടമസ്ഥാവകാശമുള്ള വിജയരാഘവന്‍ പറഞ്ഞുവിട്ടതനുസരിച്ച്‌ വരുന്ന ആളാണ്‌ എബി (ആസിഫ്‌ അലി). വിജയരാഘവന്‍ മാനേജറായ ഒരു കമ്പനിയില്‍ രാജകുമാരി എന്ന സ്ഥലത്തുനിന്ന് പള്ളീലച്ഛന്‍ പറഞ്ഞ്‌ വിട്ടിട്ട്‌ എത്തുന്നതാണത്രേ ഈ എബി.

അങ്ങനെ വീടിണ്റ്റെ മുകളില്‍ താമസമാക്കിയ എബിയെയും കടിച്ചുകീറാനും കല്ലെറിഞ്ഞ്‌ കൊല്ലാനും നില്‍ക്കുന്ന ഈ ഏഞ്ചല്‍ എബിയുടെ ഒരു വയലിന്‍ വായനിയിലൂടെ ക്ളീന്‍ ഒൌട്ട്‌... ഒാടിക്കയറിയില്ലേ വീടിണ്റ്റെ മുകളിലത്തെ നിലയിലേയ്ക്ക്‌... ഭാഗ്യത്തിന്‌ എബിയുടെ മെക്കിട്ട്‌ കയറിയില്ല... പക്ഷേ, പാട്ട്‌ പാടി വട്ടം ചുറ്റി സെറ്റപ്പായി. അങ്ങനെ വളരെ എളുപ്പത്തില്‍ അവരെ ഒരു വഴിയ്ക്കക്കാന്‍ രചയിതാവിനും സംവിധായകനും കഴിഞ്ഞു.

ഏഞ്ചലിണ്റ്റെ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌.... അതില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ ലൌ സ്റ്റോറി സ്മൂത്ത്‌ ആയി തോന്നുകയും ബോറടിക്കുകയും ചെയ്യുമല്ലോ... അതുകൊണ്ട്‌ മാത്രം ഈ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌..

എന്നാല്‍ പിന്നെ, നായകനും കഷ്ടപ്പാടില്ലെങ്കില്‍ എങ്ങനെ മാച്ച്‌ ആകും? നായകണ്റ്റെ അച്ഛനെ തളര്‍ത്തി കസേരയില്‍ കയറ്റി പള്ളിവക വൃദ്ധസദനത്തില്‍ ഇരുത്തി.

അങ്ങനെ സംഭവങ്ങള്‍ മുന്നോട്ട്‌ പോയാല്‍ വീണ്ടും ബോറടിക്കുമെന്നതിനാല്‍ ഒരു വില്ലനെ വരുത്തണം.. വരുത്തേണ്ടിവന്നില്ല, പുള്ളിക്കാരന്‍ നേരത്തെ അവിടെയൊക്കെത്തന്നെ ഉണ്ട്‌.. പിന്നെ, ഒരു ബലാത്സംഗം (ഏയ്‌... ഒന്നും കാണിക്കില്ല, അതെങ്കിലും ഉണ്ടല്ലോ എന്ന അമിത പ്രതീക്ഷവേണ്ട...), കൊലപാതകം, നായകണ്റ്റെ പ്രതികരണം, വില്ലണ്റ്റെ പ്രതികരണത്തിന്‍മേല്‍ പ്രതികരണം, നായികയുടെ ദുരന്തം, വയലിനിലൂടെ കരകയറ്റം എന്നിവയൊക്കെ തുടര്‍ന്ന് കാണാം.
അതിന്നിടയ്ക്ക്‌ കുറച്ച്‌ പാട്ടുകള്‍... ബോറടിക്കുമ്പോള്‍ പാട്ട്‌ കേട്ട്‌ ബോറടിച്ചോളൂ എന്ന് സാരം...

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ്‌ ആയി തോന്നിയത്‌ ആസിഫിണ്റ്റെ സുഹൃത്തായി വരുന്ന അഭിലാഷ്‌ എന്ന ചെറുപ്പക്കാരന്‍. ഇയാല്‍ ഈ സിനിമയ്ക്ക്‌ ഒരു ഉണര്‍വ്വ്‌ നല്‍കി. ഈ കഥാപാത്രത്തിനായി എഴുതിയ സംഭാഷണം ഒരുക്കിയ രചയിതാവും അഭിനന്ദനം അര്‍ഹിക്കുന്നു.

ആസിഫ്‌ അലിയും തണ്റ്റെ റോള്‍ നന്നായി അഭിനയിച്ചു.

നിത്യാമേനോന്‍ ചിലസ്ഥലങ്ങളില്‍ അഭിനയിച്ച അഭിനയം കണ്ട്‌ പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ടെന്‍ഷനാകും. ഉദാഹരണത്തിന്‌, എബിയുടെ ഡാഡിയെ കാണുന്ന രംഗത്തില്‍ നായികയുടെ വികാരവിക്ഷോഭങ്ങള്‍ കണ്ടാല്‍ 'ഇനി ഈ മനുഷ്യന്‍ ഇവളുടെ നേരത്തേ അറിയുന്ന ആരെങ്കിലുമാണോ' എന്ന് സംശയം തോന്നും. കുറച്ച്‌ സമയമെടുക്കും ആ ടെന്‍ഷന്‍ മാറാന്‍.

സംഘട്ടനരംഗങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നു എന്നതാണ്‌ മറ്റൊരു കാര്യം. അതുപോലെ ഛായാഗ്രഹണവും മികവുപുലര്‍ത്തി. ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരു ഗാനം തരക്കേടില്ല, പക്ഷേ, അനവസരത്തില്‍ കൊണ്ടുവന്ന് ബോറടിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്‌.

'മ്യൂസിക്‌ തെറാപ്പി'യെക്കുറിച്ച്‌ പള്ളീലച്ഛനായ ജനാര്‍ദ്ദനനെക്കൊണ്ട്‌ ഇടയ്ക്കിടെ പറയിപ്പിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 'കാള വാലുപൊക്കുന്ന കണ്ടാല്‍ അറിയില്ലേ..' എന്ന് തുടങ്ങുന്ന പഴമൊഴി ഒാര്‍ത്താല്‍ മതി. അതായത്‌, തളര്‍ന്ന് വീല്‍ ചെയറില്‍ ഇരിയ്ക്കുന്ന എബിയുടെ ഡാഡിയെ നായിക വയലിന്‍ വായിപ്പിച്ച്‌ ചലിപ്പിച്ചു. കൈ വെയ്ക്കാന്‍ തുടങ്ങിയതാണെന്ന് തോന്നുന്നു.. പ്രേക്ഷകര്‍ അത്‌ അനുഗ്രഹിക്കാനാണെന്ന് തെറ്റിദ്ധരിച്ചു.

ഇതിനുപകരമായി ക്ളൈമാക്സ്കില്‍ ഡോക്ടറെയും വൈദ്യശാസ്ത്രത്തേയും വയലിന്‍ ഉപയോഗിച്ച്‌ നായകന്‍ നേരിട്ട്‌ തോല്‍പ്പിച്ച്‌ കാര്യങ്ങള്‍ റെഡിയാക്കി.. ഇനി ആര്‍ക്കെങ്കിലും മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച്‌ സംശയമുണ്ടോ? ഉണ്ടാകരുത്‌... അതാണ്‌ നേരത്തേ തന്നെ കാര്യങ്ങള്‍ പറഞ്ഞുവെച്ചത്‌.

കുറേയൊക്കെ ബോറടിപ്പിച്ചു എന്നല്ലാതെ, പ്രേക്ഷകമനസ്സിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത ഒരു ചിത്രം എന്നുമാത്രമേ ഈ സിനിമയെ വിശേഷിപ്പിക്കാനുള്ളൂ.

(Rating : 3.5 / 10)

Saturday, July 09, 2011

സോള്‍ട്ട്‌ & പെപ്പര്‍ (Salt & Pepper)



കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍
സംവിധാനം: ആഷിക്‌ അബു

ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ്‌ അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക്‌ ആയി ബാബു (ബാബുരാജ്‌) കൂട്ടിനുണ്ട്‌. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന്‌ അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന്‌ അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ്‌ കാളിദാസന്‍ ആ വീട്‌ വിട്ടത്‌. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട്‌ തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ്‌ ബാബു.

സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ്‌ ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.

ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്‌. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.

പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന്‌ മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന്‌ തിരക്കിട്ട്‌ 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത്‌ ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത്‌ കാളിദാസനാണ്‌. തുടര്‍ന്ന്‌ കാളിദാസണ്റ്റെ ഭാഗത്തുനിന്ന്‌ മനുവും മായയുടെ ഭാഗത്ത്‌ നിന്ന്‌ മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത്‌ സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന്‌ ഈ സിനിമയെ വിശേഷിപ്പിക്കാം.

ആസിഫ്‌ അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മൈഥിലിയും തണ്റ്റെ വേഷത്തോട്‌ നീതിപുലര്‍ത്തി.

ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.

ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ്‌ കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന്‌ തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ്‌ വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക്‌ ആവാന്‍ സാദ്ധ്യതയുണ്ട്‌.

ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.

ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

Rating : 6 / 10

Sunday, July 03, 2011

ത്രീ കിംഗ്‌സ്‌ (Three Kings)



കഥ, തിരക്കഥ, സംഭാഷണം: Y V രാകേഷ്‌
സംവിധാനം: V K പ്രകാശ്‌

ഒരു രാജകുടുംബത്തില്‍ ഏകദേശം ഒരേ സമയം ജനിക്കുന്ന മൂന്ന് കുട്ടികള്‍.. ജനിച്ചതുമുതല്‍ പരസ്പരം വികര്‍ഷണ സ്വഭാവമുള്ള ഈ മൂന്ന് ആണ്‍കുട്ടികളും പരസ്പരം പാര പണിത്‌ ആരെയും ഒന്നിലും വിജയിക്കാനോ നേട്ടമുണ്ടാക്കാനോ അനുവദിക്കാതെ വളരുന്നു. ഭാസ്കര്‍, റാം, ശങ്കര്‍ എന്നീ മൂന്നുപേരെ യഥാക്രമം ഇന്ദ്രജിത്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ അവതരിപ്പിക്കുന്നു.

കടം കയറി ലേലത്തിലാകുന്ന കൊട്ടാരം വീണ്ടെടുക്കാന്‍ മുന്നുപേരും ആഗ്രഹിക്കുന്നതിനാല്‍ പണമുണ്ടാക്കാനുള്ള അവരവരുടേതായ വഴികള്‍ തേടുകയും പരസ്പരം കാലുവാരിയും കുഴികുഴിച്ചും മൂന്നുപേരും നിരന്തരം പരാജയപ്പെടുകയും അപമാനിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കൊട്ടാരം ലേലത്തില്‍ പിടിക്കാനായി നടക്കുന്ന പണക്കാരനായി ജഗതി ശ്രീകുമാറും രംഗത്തുണ്ട്‌. പണ്ട്‌ കൊട്ടാരം വാല്യക്കാരായിരുന്നെങ്കിലും ഇന്ന് ഈ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ കടക്കാരാക്കിയിരിക്കുകയാണ്‌ ഇദ്ദേഹം.

ഈ മൂന്ന് ഇളമുറത്തമ്പുരാക്കന്‍മാരും ഏതോ പണക്കാരണ്റ്റെ മക്കളെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ അച്ഛണ്റ്റെ സ്വത്തുകൊണ്ട്‌ പണക്കാരാകാം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവര്‍ അവരവരുടെ കാമുകിമാരെ കാണാന്‍ അവരുടെ വീട്ടിലെത്തുമ്പോഴാണ്‌ വലിയൊരു സസ്പെന്‍സ്‌ അറിയുന്നത്‌. മൂന്ന് പെണ്‍കുട്ടികളും ജഗതിയുടെ മക്കളാണ്‌.. സഹോദരിമാര്‍.. (എന്തൊരു സസ്പെന്‍സ്‌ അല്ലേ?... )

പണ്ട്‌ കാലത്ത്‌ ഈ കൊട്ടാരത്തിലെ വിലപ്പെട്ട വിഗ്രഹം പടയാളികള്‍ ഏതോ ഒളിസങ്കേതത്തില്‍ ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടെന്ന വിവരത്തിനെത്തുടര്‍ന്ന് അത്‌ കണ്ടെത്താനുള്ള മൂന്നുപേരും അവരുടെ കാമുകിമാരുമായി ചേര്‍ന്ന് വെവ്വേറെ നടത്തുന്ന ശ്രമമാണ്‌ ഈ സിനിമയുടെ ബാക്കിഭാഗം.

ഇവിടവിടെ ഒന്ന് രണ്ട്‌ രസകരമായ ഡയലോഗുകള്‍, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കുകള്‍, ഹാസ്യത്തിലേയ്ക്കുനയിക്കുന്ന സാഹചര്യങ്ങള്‍ എന്നിവയാണ്‌ ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാവുന്ന സംഗതികള്‍... കൂടാതെ ഒടുവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ട്വിസ്റ്റ്‌...

ഇനി ഈ സിനിമയെക്കുറിച്ച്‌ അധികം പറഞ്ഞാല്‍ അത്‌ അന്യായമായിപ്പോകും... അത്രയ്ക്ക്‌ കെങ്കേമമായ ഒരു സിനിമ....

'തറ' എന്ന പ്രയോഗം വളരെ താഴ്ന്ന നിലവാരമുള്ളത്‌ എന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണല്ലോ... ഇത്‌ കൂടാതെ 'കൂതറ' എന്നൊരു ലോക്കല്‍ പ്രയോഗവും നിലനില്‍ക്കുന്നതായി അറിയുന്നു... അതായത്‌, തറ നിലവാരത്തിലും താഴെപ്പോകുന്ന സംഗതികളെയാണത്രേ 'കൂതറ' എന്ന ഒോമനപ്പേരിട്ട്‌ വിളിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഈ സിനിമയ്ക്ക്‌ കുറച്ചുകൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ 'കൂതറ' എന്ന് വിളിക്കാമായിരുന്നു. ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രയോഗം കണ്ട്‌ പിടിക്കേണ്ടിവരും... അത്ര കേമമാണ്‌ ഈ സിനിമ.

അഞ്ച്‌ വയസ്സിനും ഒമ്പത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ഈ ചിത്രം നന്നേ ബോധിക്കും... കാരണം, ടി.വി. യില്‍ കാണുന്ന കാര്‍ട്ടൂണുകളുടെ നിലവാരമല്ലെങ്കിലും ഇത്രയധികം മണ്ടന്‍ കോപ്രായങ്ങള്‍ വേറെയെങ്ങും കാണാന്‍ സാധിക്കില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇത്‌ ആസ്വദിക്കാനുള്ള കാരണമെന്തെന്നാല്‍ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിണ്റ്റെ കാരണങ്ങളോ പാവം കുട്ടികള്‍ക്ക്‌ അറിയാന്‍ കഴിയില്ലല്ലോ... സ്ക്രീനില്‍ കാണുന്ന കോപ്രായങ്ങളില്‍ മാത്രം കണ്ണും നട്ട്‌ രസിക്കാം...

ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഈ ചിത്രം മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരെ നോക്കി സന്തോഷിച്ച്‌ തികട്ടിവരുന്ന അലര്‍ജി ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മന്ദബുദ്ധികളുടെ സംസ്ഥാനസമ്മേളനമാണ്‌ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സാമാന്യബുദ്ധിയോ ബോധമോ ഉള്ള ഒരൊറ്റ കഥാപാത്രം പോലുമില്ലാത്ത ഒരു സിനിമ ആദ്യമായാണ്‌ കാണേണ്ടിവന്നത്‌. നായികമാരെല്ലാവരും ബുദ്ധിമാന്ദ്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍... സുരാജ്‌ വെഞ്ഞാര്‍മൂടുമായി ബന്ധപ്പെട്ട സീനുകളെല്ലാം കണ്ടുകൊണ്ടിരിക്കണമെങ്കില്‍ സര്‍വ്വനാഡിയും തളരാനുള്ള മരുന്ന് കഴിച്ചിട്ടിരിക്കണം... അല്ലെങ്കില്‍ അറിയാതെ പ്രതികരിച്ചുപോകും...

ചില തമാശസീനുകളുടെ സാമ്പിളുകള്‍...

ജഗതിയും കാര്‍ ഡ്രൈവറും കൂടി ഒരു ചെറുവിമാനത്തില്‍ നിധിയിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ പോകുന്നു. പോകുന്ന വഴി വിമാനത്തിണ്റ്റെ പൈലറ്റ്‌ ജഗതിയുടെ ഡ്രൈവറെ വളയം ഏല്‍പ്പിച്ച്‌ ബാക്കില്‍ പോയി വെള്ളമടിച്ച്‌ ബോധം പോയികിടക്കുന്നു. ജഗതിയും ഡ്രൈവറും പേടിച്ച്‌ വിറച്ച്‌ വിമാനം പറത്തുകയും ഒടുവില്‍ സേഫ്‌ ആയി നിലത്തിറക്കുകയും ചെയ്യുന്നു... ഇപ്പോള്‍ ഊഹിക്കാമല്ലോ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടാകുന്ന കോമഡിയായിരിക്കുമെന്ന്...

വേറൊരു സാമ്പിള്‍..
നിധിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "അഞ്ച്‌ മഞ്ച്‌ കുഞ്ചന്‍..." എന്നോ മറ്റോ തുടങ്ങുന്ന ഒരു ശ്ളോകം കേട്ട്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ ശേഖരിക്കുന്ന സാധനങ്ങള്‍... അഞ്ച്‌ മഞ്ച്‌ ചോക്ളേറ്റ്‌, കുഞ്ചന്‍ എന്ന നടന്‍... എന്നിങ്ങനെ.... എങ്ങനെയുണ്ട്‌? ചിരിച്ച്‌ ചിരിച്ച്‌ തലപൊട്ടിത്തെറിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ബാക്കി?

എന്തായാലും ഇത്ര ദയനീയമായ ഒരു ട്രാജിക്‌ ആയ കോമഡി ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല...

Rating : 1.5 / 10

Saturday, July 02, 2011

ബോംബെ മാര്‍ച്ച്‌ 12 (Bombay March 12)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാബു ജനാര്‍ദ്ദനന്‍ 2011
നിര്‍മ്മാണം: ഹനീഫ്‌ മുഹമ്മദ്‌

1993 മാര്‍ച്ച 12.... ബോംബെ നഗരത്തിലെ ഒരു തെരുവ്‌... തിരക്കുപിടിച്ച സ്ട്രീറ്റിലൂടെ സ്കൂട്ടറോടിച്ച്‌ വന്ന് ഒരു സ്ഥലത്ത്‌ നിര്‍ത്തി മുന്നോട്ട്‌ നടന്നുപോകുന്ന ചെറുപ്പക്കാരന്‍...

ചെന്നൈ നഗരത്തിലെ ഒരു സിനിമയുടെ പൂജാ ചടങ്ങ്‌... പൂജ ചെയ്യുന്ന പൂജാരി..

കേരളത്തിലെ ഒരു വീട്ടില്‍ നിസ്കരിക്കുന്ന ഒരു സ്ത്രീ..

പെട്ടെന്ന് ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിത്തെറിക്കുന്നു.. സ്കൂട്ടറിന്നടുത്ത്‌ നിന്നാണ്‌ സ്പോടനം, ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്ന ചെറുപ്പക്കാരന്‍.. മദ്രാസ്‌ നഗരത്തില്‍ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ആ പൂജാരി ഞെട്ടി തിരിഞ്ഞ്‌ നോക്കുന്നു.. കേരളത്തിലെ വീട്ടില്‍ നിസ്കരിച്ച്‌ കൊണ്ടിരിന്ന ആ സ്ത്രീ ഞെട്ടി ഭയപ്പാടോടെ പനിപിടിക്കുന്നു..

ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിയതിന്‌ ആ ചെറുപ്പക്കാരണ്റ്റെ ഞെട്ടല്‍ സ്വാഭാവികം.. മറ്റ്‌ രണ്ട്‌ സ്ഥലങ്ങളിലേയും ഞെട്ടലുകള്‍ അസ്വാഭാവികം.. എന്താണ്‌ എന്ന് ചോദിക്കരുത്‌... അത്‌ ആറാം ഇന്ദ്രിയത്തിണ്റ്റെ ഒരു ചെറിയ വിസ്പോടനാത്മകമായ പ്രതിഭാസമാകാം..

ഇനി കൊല്ലം പത്ത്‌ പതിനാല്‌ മുന്നോട്ട്‌... അന്ന് പൂജാരിയായി കണ്ടയാല്‍ പണ്ട്‌ ബോംബെയില്‍ ബോംബ്‌ പൊട്ടിയപ്പോള്‍ ഞെട്ടിയ പെണ്‍കുട്ടിയുടെ ഭര്‍ത്താവ്‌ (സമീര്‍)... പിന്നെ, പോലീസ്‌ ചോദ്യം ചെയ്യലുകളും മാനസികപീഠനങ്ങളും... മുസ്ളീമായതിണ്റ്റെ പേരിലുള്ള പീഢനങ്ങളെന്നൊക്കെ പറയുന്നുണ്ട്‌... ബോംബ്‌ സ്പോടനത്തിണ്റ്റെ പങ്കിനെക്കുറിച്ചോ ഒക്കെ ചോദിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ വീണ്ടും കൊല്ലം മുന്നോട്ടൊ പുറകോട്ടോ ഒക്കെയായി കാണിക്കും.. സൂക്ഷിച്ച്‌ ഇരുന്നോളണം... കണ്ണ്‍ ചിമ്മി കൊല്ലം എഴുതിക്കാണിച്ചത്‌ മിസ്സ്‌ ആയാല്‍ സംഗതി കയ്യില്‍ നിന്ന് പോകും... പിന്നെ, എന്താ ഏതാ എന്നൊന്നും ഒരു എത്തും പിടിയും കിട്ടില്ല... (മുന്‍ സീറ്റിലിരിക്കുന്ന കുറച്ചു പയ്യന്‍മാര്‍ പരസ്പരം ചോദിക്കുന്ന കണ്ടു.. ഒരു പ്രാവശ്യമല്ല, ഇടയ്ക്കിടെ). ഞാനും എണ്റ്റെ സുഹൃത്തും പരസ്പരവും ഈ ചോദ്യം ചോദിച്ചു... ഇടയ്ക്ക്‌ ലിങ്ക്‌ വിട്ടുപോയപൊലെ തോന്നും... തിരിച്ച്‌ കിട്ടിയെന്നും തോന്നും... അങ്ങനെ അംനീഷ്യ ബാധിച്ചപോലുള്ള ഒരു പ്രതീതി... നമ്മുടെ പ്രശ്നമാകും... പോട്ടെ...

അതിന്നിടയില്‍ ഏതോ കൊല്ലവര്‍ഷത്തില്‍ കോയമ്പത്തൂര്‍ സ്പോടനത്തെക്കുറിച്ചും പറയുന്നുണ്ട്‌... ഒമ്പത്‌ വര്‍ഷം ചോദ്യം ചെയ്യലും വിചാരണയുമായി ജയിലില്‍ കിടന്നവരെ വെറുതെ വിടുന്നു... അതില്‍ ഒരാള്‍ അന്നത്തെ പൂജാരിയും ഇന്നത്തെ മുസ്ളീമുമായ ആള്‍ (നമ്മുടെ മമ്മൂട്ടി തന്നെ).

അങ്ങനെ കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്നിടയ്ക്ക്‌ ഒരു സംഗതി പിടികിട്ടും. ആ മുസ്ളീം കുടുംബത്തിലെ പയ്യന്‍ (ഷാജഹാന്‍) ബോബെയില്‍ ജോലികിട്ടി പോകുകയും പോകുന്ന വഴിയില്‍ ട്രെയിനില്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു യുവദമ്പതികളുടെ ബാഗില്‍ സ്പോടകവസ്തുക്കള്‍ പോലീസ്‌ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആ ദമ്പതികള്‍ രക്ഷപ്പെട്ടു. ഈ പയ്യന്‍ സാക്ഷി പറഞ്ഞു. ബോംബെയില്‍ ഈ പയ്യന്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ആ ദമ്പതികളിലെ പെണ്‍കുട്ടിയെ കാണുന്നു. പുറത്ത്‌ സ്ട്രീറ്റില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആളെ കാണുന്നു. ഈ പയ്യന്‍ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ പഴ്സ്‌ കാണാതാകുന്നു, ഫോണ്‍ വരുന്നു, പഴ്സ്‌ കിട്ടിയ ആള്‍ വിളിച്ച്‌ വരേണ്ട വഴി പറഞ്ഞുകൊടുക്കുന്നു, ചെന്നെത്തുന്നത്‌ ജിഹാദിനുവേണ്ടിപ്രേരിപ്പിക്കുന്ന പഠനക്ളാസ്സിലേയ്ക്കും...

ഈ പയ്യന്‍ പിന്നീട്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ച്‌ നാട്ടിലെത്തുന്നു, ജിഹാദികള്‍ പിന്‍ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു, നാട്ടില്‍ നിന്ന് തിരിച്ച്‌ ബോംബെയില്‍ പോകാതെ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലെത്തി അവിടെ നെയ്ത്ത്‌ ജോലിചെയ്ത്‌ ജീവിക്കുന്നു. ഈ സ്ഥലത്തെ അമ്പലത്തില്‍ പൂജാരിയായി മമ്മൂട്ടി എത്തുന്നു. പിന്നീട്‌ പട്ടാളവുമായി ഏറ്റുമുട്ടലില്‍ ഷാജഹാന്‍ കൊല്ലപ്പെടുന്നു...

ഇനി കൂടുതലായി പറഞ്ഞ്‌ കഥയുടെ സസ്പെന്‍സ്‌ കളയുന്നില്ല. ഈ സിനിമയുടെ കഥ ഒരു ദീര്‍ഘമായ കാലയളവില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്നതിനാലും ഈ കാലഘട്ടങ്ങളിലെ സംഭവങ്ങളെല്ലം തലയും വാലുമില്ലാതെ പറയുന്നതിനാലും ശ്രദ്ധയില്ലാത്തവര്‍ വെറുതേ തിയ്യറ്ററില്‍ പോയി മെനക്കെടരുത്‌. ഇനി ശ്രദ്ധയുള്ളവര്‍ പോയാല്‍ കുറേ സംശയങ്ങള്‍ മനസ്സില്‍ തോന്നും... ഉത്തരം ചിലതിനൊക്കെ നിര്‍ബദ്ധിച്ചാല്‍ കിട്ടും, പക്ഷേ, പലതിനും കിട്ടാന്‍ ബുദ്ധിമുട്ടും... ജിഹാദികള്‍ ഷാജഹാനെ എന്തിനിങ്ങനെ പിന്‍ തുടര്‍ന്ന് വേട്ടയാടി? സ്വാമിയ്ക്ക്‌ സമീറാകാതെ വേറെ മാര്‍ഗ്ഗമില്ലാതായതെന്ത്‌? തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ പെടും.

നിരപരാധികളെ പോലീസ്‌ ചോദ്യം ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ രംഗങ്ങള്‍ പൊതുവേ ഒരു ഭീതിജനിപ്പിക്കുന്ന അനുഭവമായി. അതുപോലെ ചിത്രീകരണത്തിലെ സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും സ്വാഭാവികതയും ശ്രദ്ദേയമായി. ഗാനങ്ങള്‍ മികച്ചുനിന്നു. ഷാജഹാനെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ പ്രതീക്ഷയ്ക്ക്‌ വകനല്‍കുന്ന അഭിനയം കാഴ്ച വച്ചു. ഷാജഹാണ്റ്റെ ബാപ്പയായി സാദിക്ക്‌ മികച്ച പ്രകടനം നടത്തിയപ്പോള്‍ മമ്മൂട്ടിയും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

പക്ഷേ, ബോറടികൊണ്ടും ആവര്‍ത്തനമായ സീനുകള്‍ കൊണ്ടും ഈ ചിത്രം സമ്പുഷ്ടമാണ്‌. പകുതി ഷൂട്ടിംഗ്‌ കൊണ്ട്‌ ഒരു മുഴുവന്‍ സിനിമ എടുക്കാനായിരിക്കുന്നു എന്നത്‌ ഒരു ഗുണമണ്‌. കാരണം, കണ്ട രംഗങ്ങള്‍ തന്നെ പലപ്രാവശ്യം വീണ്ടും കാണിക്കും. ആളുകള്‍ക്ക്‌ ഒരു ചുക്കും മനസ്സിലാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം അത്‌.. പക്ഷേ, എന്നിട്ടും ഫലം സ്വാഹ...

അങ്ങനെ മനസ്സിലാവായ്മയുടേയും വിഭ്രന്തിയുടേയും ഇടയില്‍ ഒരു നൂല്‍പ്പാലത്തിലൂടെ മനസ്സ്‌ സഞ്ചരിച്ച്‌ ഒന്ന് സ്റ്റെഡിയാക്കികൊണ്ടുപോയി നോര്‍മലായ മാനസികാവസ്ഥയില്‍ എത്തിനിന്നിട്ട്‌ ബാക്കി സിനിമകാണാം എന്ന സ്ഥിതിയാകുമ്പോള്‍ ആരോടും പറയാതെ സിനിമ പെട്ടെന്ന് സ്റ്റില്‍ ആകും... എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട്‌ ആണെന്ന് വിചാരിച്ച്‌ ആളുകള്‍ ഇരിക്കുമ്പോള്‍ എഴുതിക്കാണിക്കും... സിനിമ മുഴുവനാകുന്നതിനുമുന്‍പ്‌ മാനസികവിഭ്രാന്തി ബാധിച്ച്‌ ഇറങ്ങിപ്പോകാത്തവര്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക്‌ എഴുന്നേറ്റ്‌ പോകാന്‍ അവസരം കൈ വന്നിരിക്കുന്നു എന്നര്‍ത്ഥം. പക്ഷേ, ഇവിടെ ബാക്കിയുള്ളവര്‍ നിരാശരാകും... കാര്യങ്ങള്‍ ഒരു വഴിയ്ക്കാക്കി മനസ്സിണ്റ്റെ താളം വീണ്ടെടുത്ത്‌ സിനിമ ബാക്കി കാണാം എന്നുവിചാരിച്ച്‌ ഇരിക്കുമ്പോള്‍ സിനിമ തീര്‍ന്നുപോയാല്‍ സഹിക്കുമോ? പക്ഷേ, ഉര്‍വ്വശീശാപം ഉപകാരം എന്ന മട്ടില്‍ ആളുകള്‍ ഇറങ്ങി വേഗം സ്ഥം വിടും.

Rating : 3.5 / 10

Thursday, June 30, 2011

കാണാകൊമ്പത്ത് …

മധുമുട്ടത്തിനെ വഴിയിൽ വെച്ച് കാണുകയാണെങ്കിൽ മുഖത്ത് ആഞ്ഞൊരു വീക്ക് കൊടുക്കാനാണ് ആ പടം തുടക്കം മുതൽ ഒടുക്കം വരെ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയ വികാരം . എന്ത് സന്ദേശമാണ് ആ സിനിമ ചെയ്തതില്ലൂടെ അതിലെ അണിയറ പ്രവർത്തകർ സമൂഹത്തിന് നൽകിയത് ? എന്താണ് ആ സിനിമയിലെ ഇതിവൃത്തം ? അഭിനയം എന്നത് എന്തും ചെയ്യാം എന്നതാണോ അവർ ഉദ്ദേശിച്ചത് ? . ജീവിതത്തിൽ ആർക്കും ഒരു ദോഷവും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ എങ്കിലും ഈ പടത്തിന്റെ പിന്നാമ്പുറത്ത് പ്രവർത്തിച്ചർക്ക് ഒരു ഉദ്ദേശമേ ഒള്ളൂ ഇത്തിരി കാശുണ്ടാക്കുക എന്നത് അതിനവസരമുണ്ടാക്കിയ ഇതിലെ നിർമ്മാതാവ് ആരായിരുന്നാലും അദ്ദേഹത്തിന് അഞ്ചു പൈസ മുതൽ മുടക്കിയത് കിട്ടരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു കാരണം ഈ പടത്തിലൂടെ ലാഭം ഉണ്ടായാൽ മലയാളികൾ ഇനിയും സഹിക്കേണ്ടി വരും ..

Wednesday, June 29, 2011

ആദാമിണ്റ്റെ മകന്‍ അബു



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സലിം അഹമ്മദ്‌
നിര്‍മ്മാണം: സലിം അഹമ്മദ്‌, അഷ്‌ റഫ്‌ ബേദി

ഹജ്ജിനുപോകുക എന്ന ജീവിതാഭിലാഷവുമായി ജീവിക്കുന്ന പ്രായമായ അബുവും അദ്ദേഹത്തിണ്റ്റെ ഭാര്യ ആയിഷയുമാണ്‌ ഈ സിനിമയിലെ പ്രധാന ഘടകം. ഇവരുടെ ഒരേ ഒരു മകന്‍ സ്വന്തം കാര്യം നോക്കി ഗള്‍ഫില്‍ കഴിയുകയും ഇവരുമായി ഒരുതരത്തിലുള്ള ബന്ധവും നിലനിര്‍ത്താതിരിക്കുകയും ചെയ്യുന്നതിനാല്‍ അബുവും ഭാര്യയും സ്വന്തം അദ്ധ്വാനത്താല്‍ ജീവിക്കുകയും ഹജ്ജിനുപോകാനുള്ള പണം സ്വരുക്കൂട്ടുകയും ചെയ്യുന്നു. ഈ മോഹം സഫലീകരിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും പ്രതീക്ഷകളുമാണ്‌ ഈ ചിത്രം വിവരിക്കുന്നത്‌.

അബു ജീവിക്കുന്ന ചുറ്റുപാടും അബുവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളും എല്ലം വളരെ പോസിറ്റീവ്‌ ആയ വീക്ഷണം പുലര്‍ത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകത. വിപരീത സാഹചര്യങ്ങളും കഷ്ടപ്പാടുകളും ആരേയും നിരാശയിലേയ്ക്ക്‌ തള്ളിവിടാതെ എപ്പോഴും ഒരു പ്രതീക്ഷയുടെ ലക്ഷണം പുലര്‍ത്തുന്നു എന്നതും ഈ ചിത്രത്തിണ്റ്റെ മറ്റൊരു സവിശേഷതയാണ്‌.

അബു എന്ന കഥാപാത്രത്തെ സലിം കുമാര്‍ എന്ന നടന്‍ ഭാവത്തിലും വേഷത്തിലും പ്രവര്‍ത്തിയിലും സംസാരത്തിലും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും പ്രേക്ഷകമനസ്സിലേയ്ക്ക്‌ നേരിട്ട്‌ ഇറങ്ങിച്ചെല്ലുകയും ചെയ്തിരിക്കുന്നു. അദ്ദേഹം അവാര്‍ഡ്‌ അര്‍ഹിക്കുന്നു എന്നത്‌ നിസ്സംശയം പറയാം.

അബുവിണ്റ്റെ ഭാര്യയെ അവതരിപ്പിച്ച സറീനാ വഹാബ്‌ എന്ന നടിയും തണ്റ്റെ റോള്‍ ഉജ്ജ്വലമാക്കിയിരിക്കുന്നു. തീര്‍ച്ചയായും ഈ നടിയും അവാര്‍ഡ്‌ അര്‍ഹിക്കുന്നു എന്നാണ്‌ തോന്നിയത്‌.

മറ്റ്‌ കഥാപാത്രങ്ങളും അവരവരുടെ റോളുകള്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. നെടുമുടി വേണു, കലാഭവന്‍ മണി, സുരാജ്‌ വെഞ്ഞാര്‍മൂട്‌, മുകേഷ്‌,തമ്പി ആണ്റ്റണി, എം.ആര്‍. ഗോപകുമാര്‍ തുടങ്ങിയവരെല്ലം സ്ക്രീനില്‍ അവതരിച്ച ദൈര്‍ഘ്യം എത്ര കുറവായിരുന്നാലും പ്രേക്ഷകരുടെ മനസ്സില്‍ നല്ലൊരു ഇടം കണ്ടെത്താനായി എന്നത്‌ ആ കഥാപാത്രങ്ങളുടെ സൃഷ്ടിയുടേയും അതിണ്റ്റെ അവതരണത്തിണ്റ്റേയും പ്രത്യേകതയാണ്‌.

ഈ ചിത്രത്തിണ്റ്റെ ഛായാഗ്രഹണം, ബാക്ക്‌ ഗ്രൌണ്ട്‌ സ്കോര്‍, സംഗീതം തുടങ്ങിയ സാങ്കേതിക കാര്യങ്ങളും നല്ല മികവുപുലര്‍ത്തിയത്‌ ഈ സിനിമയ്ക്ക്‌ ഒരുപാട്‌ ഗുണം ചെയ്തിട്ടുണ്ട്‌.

ഇതൊക്കെയാണെങ്കിലും സത്യസന്ധമായി പരിശോധിച്ചാല്‍ അല്‍പം വിരസത ഈ സിനിമയിയുടെ പല ഭാഗങ്ങളിലും നിറഞ്ഞുനിന്നു എന്ന്‌ പറയാതെ വയ്യ. വളരെ ചെറിയ ഒരു കഥയെ ഒരു മുഴുനീള ചിത്രമാക്കിയതിണ്റ്റെ ഒരു കുറവ്‌ തന്നെയാകും ഈ ചിത്രത്തിണ്റ്റെ വിരസതയ്ക്ക്‌ കാരണമായി തോന്നുന്നത്‌.അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായതിനാല്‍ കുറവുകള്‍ തോന്നിയാല്‍ പറയാനുള്ള മടിയെ പ്രതിരോധിച്ച്‌ ഒരു സാധാരണപ്രേക്ഷകണ്റ്റെ വീക്ഷണകോണില്‍ നിന്ന്‌ നോക്കിയാല്‍ ഈ ഒരു കുറവ്‌ പ്രകടമാണ്‌താനും.

തുടക്കത്തില്‍ ചില രംഗങ്ങളില്‍ ശബ്ദവും ചുണ്ടിണ്റ്റെ ചലനവും തമ്മില്‍ ഒരു യോജിപ്പ്‌ കുറവ്‌ തോന്നിയിരുന്നു.

അവാര്‍ഡ്‌ സിനിമകളുടെ ചട്ടക്കൂടുകള്‍ ലംഘിച്ചു എന്നൊന്നും മുഴുവനായും ഈ ചിത്രത്തെക്കുറിച്ച്‌ പറയാനും വയ്യ. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളും ഒരെത്തും പിടിയും കിട്ടാത്ത പ്രതീകാത്മക ബിംബങ്ങളും സാധാരണക്കാരന്‌ ദഹിക്കാത്ത കഥാസന്ദര്‍ഭങ്ങളും ഒഴിവാക്കാനായി എന്നത്‌ തീര്‍ച്ചയായും 'അവാര്‍ഡ്‌ സിനിമ' ചട്ടക്കൂടിണ്റ്റെ പൊളിച്ചടുക്കല്‍ തന്നെയാണ്‌.

പക്ഷേ, ഒരാള്‍ നടന്നുവരുന്നുണ്ടെങ്കില്‍ മുഴുവന്‍ ദൂരവും നടന്നുവരവും, സ്ളോ മോഷനില്‍ സംസാരവും, നിശ്ചലമായി നില്‍ക്കുന്ന ചില ദൃശ്യങ്ങളുമെല്ലാം ആ 'അവാര്‍ഡ്‌ സിനിമ' ചട്ടക്കൂടിണ്റ്റെ ഭാഗമായിത്തന്നെ നിലനില്‍ക്കുന്നു എന്നതാണ്‌ സത്യം.

പക്ഷേ, സിനിമയുടെ ആദ്യഘട്ടങ്ങളിലെ വിരസത അവസാനമായപ്പോഴേയ്ക്കും ഇല്ലാതാകുകയും പ്രേക്ഷകഹൃദയത്തോട്‌ ഒരുപാട്‌ അടുക്കുകയും ചെയ്തു.

കഷ്ടനഷ്ടങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍ കണ്ടെത്തുന്നതിലൂടെ ഈ ചിത്രം ശുദ്ധനന്‍മയുടേയും നല്ല ചിന്തകളുടേയും ഒരു ദൃഷ്ടാന്തമായി പര്യവസാനിക്കുകയും ചെയ്യുന്നു.

സലിം അഹമ്മദിനോടൊപ്പം ഈ സിനിമയില്‍ ഭാഗമായ എല്ലാവരും നല്ലൊരു അഭിനന്ദനം അര്‍ഹിക്കുന്നു.

Rating : 7.5 / 10

Sunday, June 19, 2011

രതിനിര്‍വ്വേദം (Rathinirvedam)



കഥ, തിരക്കഥ, സംഭാഷണം: പി. പത്മരാജന്‍
സംവിധാനം: ടി. കെ. രാജീവ്‌ കുമാര്‍
നിര്‍മ്മാണം: മേനക സുരേഷ്‌ കുമാര്‍

മഹാരഥന്‍മാരായ ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായ ഒറിജിനല്‍ ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ ചിത്രം കാണാന്‍ സാധിച്ചു.

ഒരു കൌമാരക്കാരന്‌ തന്നെക്കാള്‍ മുതിര്‍ന്നതെങ്കിലും കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടുന്ന ഒരു സ്ത്രീയില്‍ തോന്നുന്ന കാമഭാവനകളും മോഹങ്ങളും പപ്പു എന്ന കഥാപാത്രത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു.

തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പയ്യനുമായി നല്ല സൌഹൃദം പങ്കിടുകയും ആ സൌഹൃദം മറ്റൊരു തലത്തിലേയ്ക്ക്‌ എത്തുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അനുകൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ മനസ്സിണ്റ്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ കാമവികാരത്തിന്‌ കീഴടങ്ങുകയും ചെയ്യുന്ന രതിച്ചേച്ചിയാണ്‌ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം.

ഈ ചിത്രത്തിലെ ഗാനങ്ങള്‍ വളരെ നന്നായിരുന്നു.

തുടക്കം മുതല്‍ മിക്ക കഥാപാത്രങ്ങളുടേയും സംസാരത്തില്‍ നാടകീയത വലരെ പ്രകടമായിരുന്നു. ചിത്രത്തിണ്റ്റെ കഥ സംഭവിക്കുന്നത്‌ 1978 കാലഘട്ടമാണെന്നതുകൊണ്ട്‌ അന്ന് കാലത്ത്‌ ആളുകള്‍ നാടകീയമായാണ്‌ സംസാരിച്ചിരുന്നത്‌ എന്ന് ഉദ്ദേശിച്ചിട്ടുണ്ടോ ആവോ...

ശ്രീജിത്ത്‌ വിജയ്‌ പപ്പുവിനെ ഒരുവിധം നന്നായി തന്നെ പ്രതിഫലിപ്പിച്ചു എന്ന് പറയാം. രതിച്ചേച്ചിയായി ശ്വേതാമേനോനും നല്ല പ്രകടനം കാഴ്ചവച്ചു. രതിച്ചേച്ചിയുടെ അമ്മയായി കെ.പി.എസ്‌.സി. ലളിതയും അമ്മാവനായി മണിയന്‍ പിള്ള രാജുവും ശ്രദ്ധേയമായി.

ശ്രീ. പത്മരാജനോടുള്ള ആദരവ്‌ വച്ചുകൊണ്ട്‌ തന്നെ പറയട്ടെ, ഈ ഒരു സിനിമയുടെ കഥയും തിരക്കഥയും എന്താണ്‌ ഇത്ര ശ്രേഷ്ഠമായത്‌ എന്ന് മനസ്സിലാവായ്കയുണ്ട്‌. ചെറിയ ചെറിയ ശരീരഭാഗപ്രദര്‍ശങ്ങനളും എത്തിനോക്കലുകളും വഴി പ്രേക്ഷകരുടെ കാമവികാരത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ്‌ ഇതിലെ പ്രധാന അജണ്ട. പല കാര്യങ്ങളേയും പ്രതീകാത്മകമായും കാണിക്കുന്നു എന്ന ഒരു 'കല' ഉപയോഗിച്ചിട്ടുണ്ടെന്നത്‌ വിസ്മരിക്കുന്നില്ല. മറ്റ്‌ 'A' വിഭാഗം ചിത്രങ്ങളിലും കുറച്ച്‌ ലോജിക്കലായ കഥയും കുറച്ച്‌ പ്രതീകാത്മകതകളും ഉള്‍പ്പെടുത്തിയാല്‍ ഈ ചിത്രത്തില്‍ നിന്ന് അധികം വിഭിന്നമാകുമെന്നൊന്നും തോന്നുന്നില്ല.

അവസാന രംഗങ്ങളിലൊഴികെ ഒരു സീനിലും രതിച്ചേച്ചി പ്രേക്ഷകരുടെ ഹൃദയത്തില്‍ കാമം വിതറുകയോ കുളിര്‌ കോരിയിടുകയോ ചെയ്തതായി തോന്നിയില്ല. സിനിമ കഴിഞ്ഞിറങ്ങിയ ചില പിള്ളേരുടെ കമണ്റ്റ്‌ തന്നെ സാക്ഷ്യം.. "ഹോ... ആ അവസാന സീന്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം കണ്ടത്‌ ഭയങ്കര നഷ്ടമായിപ്പോയേനെ.. "

ഈ ചിത്രത്തിനെ നിരൂപണത്തിലുപരി, ഈ ചിത്രത്തിണ്റ്റെ സമൂഹിക ഇടപെടലും പുതിയ തലമുറയിലെ കൌമാരക്കാരുടെ വികാരവിചാരങ്ങളും നിരൂപിക്കാന്‍ ശ്രമിക്കട്ടെ..

ആലുവ സീനത്ത്‌ എന്ന തീയ്യറ്ററില്‍ ശനിയാഴ്ച സെങ്കണ്റ്റ്‌ ഷോ കാണാന്‍ ചെന്നപ്പോള്‍ അവിടെ സാമാന്യം ഭേദപ്പെട്ട തിരക്കുണ്ട്‌. ടിക്കറ്റ്‌ കിട്ടില്ലെന്ന് ആദ്യം കരുതിയെങ്കിലും ഒരൊറ്റ സ്ത്രീ പോലും ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ്‌ കിട്ടി ചിത്രം കാണാനായി. ഹൌസ്‌ ഫുള്‍ ആയ തീയ്യറ്ററില്‍ 90 ശതമാനത്തിലധികം 15 നും 25 നും ഇടയില്‍ പ്രയമുള്ള പ്രേക്ഷകര്‍. സിനിമ തുടങ്ങാനായി ആകാംഷയോടെ കാത്തിരുന്ന് തിരക്കുകൂട്ടുന്ന കൌമാരക്കാര്‍. സിനിമ തുടങ്ങിയത്‌ തന്നെ വലിയ കയ്യടിയോടെ സ്വീകരിച്ച ഈ പ്രേക്ഷകര്‍, പപ്പുവിനെയും വലിയ കയ്യടികളോടെ തന്നെ സ്വീകരിച്ചു. "ഹോ.. ഇവണ്റ്റെയൊക്കെ ഭാഗ്യം" എന്ന മനെൊവിചാരമാകാം ഈ സ്വീകരണത്തിണ്റ്റെ പിന്നില്‍.

രതിച്ചേച്ചിയെ ആര്‍പ്പുവിളികളോടെ പ്രേക്ഷകര്‍ ആനയിച്ചു. തുടര്‍നങ്ങോട്ട്‌ രതിച്ചേച്ചി സമ്മാനിക്കുന്ന പോസിറ്റീവ്‌ സന്ദര്‍ഭങ്ങളിലൊക്കെയും തീയ്യറ്റര്‍ ഇളകിമറിഞ്ഞു. ഇടയ്ക്ക്‌ രതിച്ചേച്ചി പപ്പുവിനോട്‌ ദേഷ്യപ്പെട്ട്‌ "ഇനി കണ്ടുപോകരുത്‌" എന്ന് പറഞ്ഞത്‌ പ്രേക്ഷകരെ വല്ലാതെ നിരാശയിലാഴ്ത്തി. പലരും അറിയാതെ ഈ രോഷവും വിഷമവും പ്രകടിപ്പിക്കുകയും ചെയ്തു.

പപ്പുവിണ്റ്റെ രതിച്ചേച്ചിയോടുള്ള സമീപനം വീട്ടുകാര്‍ മനസ്സിലാക്കിയ സാഹചര്യത്തെ വേദനയോടെയും അസ്വസ്ഥതയോടുമാണ്‌ ഈ കൌമാരക്കാര്‍ ഉള്‍ക്കൊണ്ടത്‌. (കഥയുടെ സ്വാധീനം പ്രേക്ഷകരിലേയ്ക്ക്‌ എത്തിയതിണ്റ്റെ വിജയമായി ഇതിനെ അവകാശപ്പെടാം).

പപ്പുവും രതിച്ചേച്ചിയുമായുള്ള സര്‍പ്പക്കാവില്‍ വച്ചുള്ള ആ രാത്രിയെ നിശബ്ദമായ നിര്‍വ്രിതിയോടെ നിറഞ്ഞ മനസ്സോടെ ഈ യുവമനസ്സുകള്‍ ആസ്വദിച്ചു. ഒടുവില്‍ പപ്പുവിനുണ്ടായ നൊമ്പരവും ഒരു പരിധിവരെ പ്രേക്ഷകരിലെത്തിക്കാണണം.

മേല്‍ വിവരിച്ച പ്രേക്ഷകപ്രതികരണങ്ങള്‍ എന്നെ വല്ലാതെ അമ്പരപ്പിച്ചു. ജനറേഷന്‍ ഗ്യാപ്പ്‌...

ശ്രീ. പത്മരാജണ്റ്റെ ഈ തിരക്കഥയല്ലാതെ പുതിയൊരു കഥയെടുത്ത്‌ ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ രാജീവ്‌ കുമാറ്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു. പകരം, ഈ തിരക്കഥയെടുത്ത്‌ സിനിമയാക്കിയതിണ്റ്റെ പിന്നില്‍ 'നീല നിറമുള്ള പടമെടുത്തു' എന്ന ചീത്തപ്പേര്‍ 'പഴയ ക്ളാസ്സിക്‌' ലേബല്‍ ഒട്ടിച്ച്‌ ഇല്ലാതാക്കുകയും വാണിജ്യവിജയം നേടുകയുമായിരുന്നു ഉദ്ദേശം എന്ന് വളരെ വ്യക്തം.

ഈ സിനിമയുടെ കഥയ്ക്ക്‌ നല്‍കാനുള്ള പോസിറ്റീവ്‌ ആയ സന്ദേശം എന്തെന്നാല്‍ 'പപ്പുവിണ്റ്റെ അവതാരങ്ങളുടെ തെറ്റായ ആഗ്രഹങ്ങളും പ്രവണതകളും രതിച്ചേച്ചിമാരുടെ ജീവിതത്തില്‍ ദുരന്തം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളവയാണ്‌. അതോടൊപ്പം, രതിച്ചേച്ചിമാരുടെ മുന്‍ കരുതലില്ലായ്മയും നിയന്ത്രണമില്ലായ്മയും അവരുടെ ജീവിതം തകര്‍ക്കാന്‍ പ്രാപ്തമായവയാണ്‌." എന്നതാണ്‌.

പക്ഷേ, ഈ സിനിമ ഇപ്പോള്‍ നല്‍കുന്ന സന്ദേശം, ഒട്ടും പോസിറ്റീവ്‌ ആണെന്ന് തോന്നിയില്ല.

പക്വമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുന്നതിനു മുന്‍പ്‌ തന്നെ ആധുനിക സൌകര്യങ്ങളും സംവിധാനങ്ങളുമുള്ള പപ്പുവിണ്റ്റെ പുതിയ തലമുറയ്ക്ക്‌ രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക്‌ പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ. മാത്രമല്ല, മുന്‍ കരുതലെടുക്കേണ്ട രതിച്ചേച്ചിമാരുടെ പുതിയ തലമുറ ഈ ചിത്രം കാണാന്‍ വിസമ്മതിക്കുന്നതിനാല്‍, ആ സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുകയും സമൂഹത്തില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു മോശം പ്രവണതയുടെ തീവ്രത കൂടുന്നതിനേ ഈ സാഹചര്യം ഉപകരിക്കൂ എന്ന് തോന്നി.

(സിനിമയ്ക്ക്‌ പ്രേക്ഷകരെയോ സമൂഹത്തെയോ ഇത്രയൊക്കെ സ്വാധീനിക്കാനാകുമോ എന്ന സംശയം തോന്നാമെങ്കിലും അപക്വമായ കൌമാരമനസ്സുകളെ ഒരു പരിധിവരെ ഇത്തരം സിനിമകള്‍ക്ക്‌ സ്വാധീനിക്കാനാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ തന്നെ ഈ സിനിമ ഒരു സാമൂഹികവിപത്തായിട്ടേ തോന്നിയതുമുള്ളൂ. )

Rating : 4 / 10

Sunday, May 29, 2011

ദി ട്രെയിന്‍ (The Train)



രചന, സംവിധാനം, നിര്‍മ്മാണം: ജയരാജ്‌

ബോംബെയില്‍ വൈകീട്ട്‌ 6 മണിമുതല്‍ അടുത്ത പത്ത്‌ മിനിട്ടിനുള്ളില്‍ ട്രെയിനുകളില്‍ നടക്കുന്ന തുടര്‍ച്ചയായ ബോംബ്‌ സ്ഫോടനങ്ങളില്‍ നിന്ന്‌ തുടങ്ങുകയും അന്നത്തെ ദിവസത്തിണ്റ്റെ തുടക്കത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോക്ക്‌ നടത്തി അന്നത്തെ ദിവസത്തിലെ കുറേ ആളുകളുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ച്‌ തിരിച്ചെതുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ശൈലി.

കേദാര്‍നാഥ്‌ എന്ന പോലീസ്‌ ഒാഫീസര്‍ ചില സൂചനകളുടെ പേരില്‍ സംശയാസ്പദമായവരെ നിരീക്ഷിക്കുന്ന പരിപാടിയാണ്‌ ഈ ദിവസം മുഴുവന്‍ (ചിത്രത്തിലെ മുഴുവന്‍ സമയവും).

ബാപ്പയുടെ ബാപ്പയെ ഹജ്ജിനയയ്ക്കാനായി അദ്ദേഹത്തിണ്റ്റെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ആനുകൂല്ല്യം നേടിയെടുക്കാനായി നടക്കുന്ന ഒരു സ്ത്രീ. അന്നത്തെ ദിവസം ആ കാശ്‌ കിട്ടിയാലേ ഹജ്ജിന്‌ പോകാന്‍ പറ്റൂ അത്രേ. ഇത്‌ ശരിയാക്കിയിട്ട്‌ ഹജ്ജിന്‌ യാത്രയാക്കാന്‍ വീട്ടിലേയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌ ഈ സ്ത്രീ.

ഒരു ഫ്ലാറ്റില്‍ ജോലിക്കാരിയുടെ മേല്‍നോട്ടത്തില്‍ തണ്റ്റെ പിറന്നാളിനുപോലും ഒതുങ്ങിയിരിക്കേണ്ടിവരുന്ന ഒരു പയ്യന്‍. ഈ പയ്യണ്റ്റെ അച്ഛനും അമ്മയും വളരെ തിരക്കുള്ള ജോലിക്കാരാണ്‌. (മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കലാണ്‌ സ്വന്തം വീട്ടിലെ കാര്യത്തേക്കാള്‍ പ്രധാനം എന്ന് പറയുന്ന ഒരു ഡോക്ടറാണ്‌ ഈ പയ്യണ്റ്റെ അച്ഛന്‍). ഈ പയ്യണ്റ്റെ അച്ചാച്ചന്‍ ഒരു ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ താമസിക്കുന്നു. ഓര്‍മ്മ നില്‍ക്കാത്ത ഇദ്ദേഹത്തെ ഫ്ലാറ്റിലെത്തിക്കാനുള്ള ശ്രമവുമായി ഈ പയ്യന്‍ അന്നത്തെ ദിവസം ചിലവിടുന്നു. ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ നിന്ന് ചാടി ചെറുമകണ്റ്റെ അടുത്തെത്താനുള്ള പരിശ്രമവുമായി ഈ അച്ചാച്ചന്‍ കഷ്ടപ്പെടുന്നു. ഇദ്ദേഹവും അന്നത്തെ ദിവസം ലോക്കല്‍ ട്രെയിനില്‍ കയറിവേണം ചെറുമകണ്റ്റെ അടുത്തെത്താന്‍.

ജീവിത കഷ്ടപ്പാടുകള്‍ക്കിടയിലും സംഗീതം ജീവിതമായി കൊണ്ട്‌ നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ (ജയസൂര്യ), തണ്റ്റെ സ്വപ്ന സാക്ഷാത്കാരമായ എ.ഏര്‍.റഹ്മാണ്റ്റെ ഒാഡിഷനില്‍ പങ്കെടുക്കാന്‍ ചെന്നൈ പോകാനായി പുറപ്പെടുന്ന ദിവസം. ഈ ചെറുപ്പക്കാരണ്റ്റെ ഒരു റോങ്ങ്‌ നമ്പര്‍ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയും ഇവര്‍ തമ്മില്‍ ഫോണിലൂടെ ഒരു സ്നേഹബന്ധം ഉടലെടുക്കുകയും ഇവര്‍ തമ്മില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നതും ഈ ദിവസം തന്നെ.

പല കഥാപാത്രങ്ങളേയും അവരുടെ അന്നത്തെ ദിവസത്തിണ്റ്റെ പ്രത്യേകതകളേയും ബോംബെയിലെ ട്രെയിന്‍ യാത്രയിലേയ്ക്ക്‌ ഏകോപിപ്പിച്ച്‌ കൊണ്ടുവരികയും അന്ന് നടക്കാന്‍ പോകുന്ന അപകടത്തെ ചെറുക്കാനായി കേദാര്‍നാഥ്‌ (മമ്മൂട്ടി) എന്ന പോലീസ്‌ ഒാഫീസറുടെ നിരന്തരമായ ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ സാരാംശം.

ചിത്രം ആരംഭിച്ച്‌ ഒരു അഞ്ച്‌ മിനിട്ടിന്‌ ശേഷം തുടങ്ങിയ ഇഴച്ചില്‍ പ്രേക്ഷകരുടെ എല്ലാ ക്ഷമാശീലങ്ങളേയും വെല്ലുവിളിക്കുന്നതായിരുന്നു എന്ന് എടുത്തുപറയാതെ വയ്യ. പല കോണുകളില്‍ നിന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്‌ ഒരുമിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം പ്രേക്ഷകരുടെ സംയമനശേഷിയെ ചോദ്യം ചെയ്യാനേ ഉപകരിച്ചിട്ടുള്ളൂ.

പല കഥാപാത്രങ്ങളിലൂടെയും ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിണ്റ്റെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച്‌ (ഒന്നോ രണ്ടോ) സന്ദര്‍ഭങ്ങളിലേ അത്‌ അല്‍പമെങ്കിലും വിജയത്തിലെത്തിയിട്ടുള്ളൂ എന്നത്‌ ഈ ചിത്രത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.

തണ്റ്റെ പേരക്കുട്ടിയെ കാണാനായി പരിശ്രമിക്കുന്ന വൃദ്ധനായ മുത്തച്ഛന്‍ പ്രേക്ഷകഹൃദയത്തെ ചെറുതായൊന്ന് സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത്‌ ആ അഭിനേതാവിണ്റ്റെ കഴിവും ഡബ്ബിംഗ്‌ മികവും തന്നെയാണ്‌.

അതുപോലെ കേദാര്‍നാഥിണ്റ്റെ മകളായി അഭിനയിച്ച ബാലനടിയും അവസാന രംഗങ്ങളില്‍ പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

ഈ ചിത്രത്തിണ്റ്റെ അവസാനരംഗം മാത്രമാകുന്നു അല്‍പമെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയും താല്‍പര്യവും പിടിച്ചുപറ്റുന്നത്‌.

ഈ ചിത്രം മൊത്തം ഫോണ്‍ സംഭാഷണങ്ങളുടെ ഒരു കളിയാണ്‌. ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു ശതമാനം പോലും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല.

മണ്ടത്തരങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവും ഉണ്ടാകരുത്‌ എന്ന വാശി ശ്രീ. ജയരാജിന്‌ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജയസൂര്യ തണ്റ്റെ അടുത്ത സുഹൃത്തിണ്റ്റെ വിളിക്കുന്ന കോള്‍ വേറൊരു പെണ്‍കുട്ടിയുടെ മൊബൈയിലിലേയ്ക്ക്‌ പോകുന്നത്‌ വളരെ വിചിത്രമായി തോന്നി. കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ സുഹൃത്തിണ്റ്റെ പേര്‌ സൂക്ഷിക്കാന്‍ ഈ പാവത്തിന്‌ അറിയാത്തതിനാല്‍ കാണാപാഠം പഠിച്ച്‌ സ്ഥിരം വിളിക്കുകയാണെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ അറിയാതെ ഒരു നമ്പറൊക്കെ തെറ്റി റോംഗ്‌ നമ്പര്‍ പോകാമല്ലോ... ക്ഷമിച്ചു...

വേണ്ടതില്‍ അധികം വിദ്യാഭ്യാസവും സൌന്ദര്യവും സമ്പാദ്യവുമുള്ള ഒരു പെണ്‍കുട്ടി വെരുതേ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു. പ്രൊജക്റ്റ്‌ പ്രെഷറിനോടൊപ്പം വിദേശത്ത്‌ പോകാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദവും കൂടിയായപ്പ്പോള്‍ ആത്മഹത്യ ഏക ആശ്രയമായി തോന്നിയ പാവം പെണ്‍കുട്ടി.... ഈ പെണ്‍കുട്ടിയ്ക്കാണ്‌ കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന് ചാടാന്‍ നില്‍കുമ്പോള്‍ റോംഗ്‌ കോള്‍ വരുന്നത്‌. അതോടെ ആത്മഹത്യയോട്‌ വിരക്തിയായി, പാവം.... ആത്മഹത്യയെ വെറുക്കാന്‍ മാത്രം ആ റോങ്ങ്‌ കോളില്‍ എന്തായിരുന്നു എന്ന് ആര്‍ക്കും മനസ്സിലായില്ല. ആത്മഹത്യ ഒരു നിമിഷത്തെ തോന്നലില്‍ സംഭവിക്കാവുന്നതാണെന്നും മറ്റൊരു നിമിഷത്തില്‍ അത്‌ വേണ്ടെന്ന് വെക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളതിനാല്‍ ഇതും ഒാ.കെ.

ഇതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ 'മറവി' ഒരു പൊതുസ്വഭാവമായി ചേര്‍ത്തിട്ടുണ്ട്‌. പെണ്‍കുട്ടി ഫോണ്‍ ടാക്സിയില്‍ വച്ച്‌ മറക്കുന്നു, അപ്പൂപ്പന്‍ അഡ്രസ്സ്‌ കടയില്‍ വച്ച്‌ മറക്കുന്നു, ജയസൂര്യയുടെ സുഹൃത്ത്‌ സ്റ്റുഡിയോ മാറിപ്പോയത്‌ പറയാന്‍ മറക്കുന്നു... ഇതെല്ലാം പ്രേക്ഷകരും മറക്കാനും പൊറുക്കാനും തയ്യാര്‍...

തീവ്രവാദിയെന്ന് സംശയിച്ച്‌ പിടിച്ച ചെറുപ്പക്കാരനെ പുറത്ത്‌ വിട്ട്‌ നിമിഷങ്ങള്‍ക്കകം അയാള്‍ വീണ്ടും ഫുള്ളി റീലോഡഡ്‌.... ഫോണും തോക്കും ബോംബും എല്ലാം റെഡി... ഇതും പ്രേക്ഷകര്‍ കണ്ണടച്ചു.

പക്ഷേ, ത്രില്ലര്‍ എന്ന് പറഞ്ഞ്‌ പറ്റിച്ച്‌ വലിച്ച്‌ ഇഴച്ച്‌ ഈ സിനിമയുടെ അവസാനം വരെ തീയ്യറ്ററില്‍ ഇരുത്തിയതിന്‌ പ്രേക്ഷകര്‍ ശ്രീ. ജയരാജിനോട്‌ പൊറുക്കില്ല. ഈ വലിച്ചിഴയ്ക്കലിന്നിടയില്‍ സ്ക്രീനില്‍ സെക്കണ്റ്റുകള്‍ കഴിയുന്നത്‌ കാണിക്കുന്നത്‌ കണ്ടാല്‍ തോന്നും പ്രേക്ഷകര്‍ ഹൃദയമിടിപ്പ്‌ നിലയ്ക്കാറായി ടെന്‍ഷന്‍ അടിച്ച്‌ ഇരിയ്ക്കുകയാണെന്ന്.

എന്തായാലും ഇതിന്നിടയില്‍ സംഗീതത്തിണ്റ്റെ അംശം ഒരല്‍പ്പം ആശ്വാസം നല്‍കി (ഈ ബോറടിയില്‍ എന്ത്‌ കിട്ടിയാലും പ്രേക്ഷകര്‍ സ്വീകരിക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നി).

ത്രില്ലര്‍ ആയാല്‍ എങ്ങനെ വേണം എന്ന് സംവിധായകന്‌ മുന്‍ വിധിയുണ്ടെന്ന് തോന്നുന്നു. സമയം പോകുന്നത്‌ (സെക്കണ്റ്റ്‌ ആണെങ്കിലും) പ്രേക്ഷകര്‍ മനസ്സിലാക്കണം, എന്നാലല്ലേ ത്രില്‍ വരൂ... ബോറടിയില്‍ ത്രില്ല് കണ്ടെത്തുന്നവര്‍ക്ക്‌ ഈ ചിത്രം ഒരു അതിമനോഹരമായ അനുഭൂതിയായിരിക്കും. അല്ലാത്തവര്‍ക്ക്‌ അവരവരുടെ ക്ഷമയുടെ തോത്‌ നിശ്ചയിക്കുവാനുള്ള ഒരു അവസരവും.

Rating : 2 / 10

Friday, May 27, 2011

ജനപ്രിയന്‍ (Janapriyan)



കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: മാമന്‍ ജോണ്‍, റീനാ എം ജോണ്‍

ഒരു മലയോരഗ്രാമത്ത്‌ എല്ലാവിധ ജോലികളിലും ഏര്‍പ്പെട്ട്‌ സന്തോഷത്തോടെ തന്റെ അമ്മയേയും പെങ്ങളേയും നോക്കുന്ന കഠിനാദ്ധ്വാനിയായ പ്രയദര്‍ശന്‍. ഇദ്ദേഹത്തിന്റെ അച്ഛന്‍ കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്തതാണ്‌. ഇദ്ദേഹം എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്ന് സര്‍ക്കാര്‍ ഓഫീസിലെ ജോലിയ്ക്കായി കാത്തിരിക്കുന്നു.

പട്ടണത്തില്‍ ഒരു വില്ലേജ്‌ ഓഫീസിലെ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വൈശാഖന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പാസ്സായി ഡയറക്ടര്‍ ആവാന്‍ ജീവിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ഇഷ്ടമല്ലാഞ്ഞിട്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നതാണ്‌. തന്റെ കഥയുമായി പ്രൊഡ്യൂസര്‍മാരെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ ഇദ്ദേഹത്തിന്‌ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, വില്ലേജ്‌ ഓഫീസിലെ ജോലിയിലെ അനാസ്ഥയാല്‍ പ്രശ്നത്തില്‍ പെടുകയും ചെയ്യുന്നു.

അങ്ങനെ വൈശാഖന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ ആ ഒഴിവില്‍ ജോലിയ്ക്ക്‌ എത്തുന്നതാണ്‌ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്‌ വളരെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്‌ തന്റെ ജീവിതസഖിയായി താല്‍പര്യം. അങ്ങനെ പട്ടണത്തിലെ താമസത്തിനെടെ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ (ഭാമ) ആ വീട്ടിലെ ജോലിക്കാരിയായി തെറ്റിദ്ധരിക്കുകയും അവര്‍ തമ്മിലുള്ള പ്രണയം വിടരുകയും ചെയ്യുന്നു.

വൈശാഖന്റെ ജീവിതത്തിലും പ്രിയദര്‍ശന്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്‌ പോകാനുള്ള മനോബലവും അതിനായി അദ്ധ്വാനിക്കാനുള്ള പോസിറ്റീവ്‌ ചിന്താഗതിയും പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം കണ്ടുമുട്ടുന്ന ആളുകള്‍ക്കെല്ലാം ഈ പോസിറ്റീവ്‌ ചിന്താഗതിയുടെ ഗുണഫലം മനസ്സിലാക്കിക്കൊടുക്കുന്നിടത്ത്‌ ഈ കഥാപാത്രം വിജയം കൈവരിക്കുന്നുണ്ട്‌. ജയസൂര്യ ഈ കഥാപാത്രത്തെ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ജയസൂര്യയുടെ വിഗ്ഗ്‌ ഒരല്‍പ്പം വൈക്ലബ്യം ജനിപ്പിച്ചു.

ഭാമയുടെ അഭിനയവും മോശമായില്ല. സിനിമാ അഭിനിവേശവുമായി നടക്കുന്ന ഒരു തിരക്കഥാകൃത്ത്‌/സംവിധായകന്‍ എന്ന റോളിനെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചു. സലിം കുമാര്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ചില ചിന്താഗതികളും ജീവിതസാഹചര്യവും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് മാത്രമല്ല, രസകരമായ നര്‍മ്മസന്ദര്‍ഭങ്ങളും സൃഷ്ടിച്ചു. നല്ല മനസ്സുള്ള ഒരു പാവം പ്രൊഡ്യൂസറായി ജഗതിശ്രീകുമാറും ഈ ചിത്രത്തിലുണ്ട്‌.

കാര്യമായ സംഭവവികാസങ്ങളും ട്വിസ്റ്റുകളുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കാതെ, അത്യാവശ്യം വിനോദം നല്‍കുന്ന ഒരു സിനിമയാകുന്നു 'ജനപ്രിയന്‍' എന്ന ഈ ചിത്രം.

വളരെ നേര്‍ത്ത തോതില്‍ മാത്രം ഒന്ന് രണ്ട്‌ വട്ടം ഹൃദയത്തില്‍ തൊടാവുന്ന രംഗങ്ങളേ ഉള്ളുവെങ്കിലും പലപ്പോഴും മനസ്സില്‍ ആനന്ദം നല്‍കുന്ന നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

വളരെ സാധാരണമായ രീതിയിലുള്ള കഥാഗതിയായതിനാല്‍ അല്‍പം ബോറടിയും കൂട്ടിനുണ്ടാകുമെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം.

Rating: 5 / 10